Saturday, November 21, 2015

മറ്റുള്ളവരുടെ വേനല്‍

ചുറ്റും ഇരുട്ടു കട്ടപിടിച്ചു കിടക്കുന്നു...ഓട് മേഞ്ഞ മേല്ക്കുരകള്‍ക്ക് ഇടയില്‍ തിരുകിയിരിക്കുനന്ന ചില്ല് ജലകങ്ങളിലുടെ കടന്നു വരുന്ന വെയില്‍ അവിടെ ഇവിടെ വെളിച്ചത്തിന്റെ തുണുകള്‍ തിര്ത്തിരിക്കുന്നു ..അത്ര മാത്രം..കുടുതല്‍ വെളിച്ചം വേണ്ടാത്ത പ്രവര്‍ത്തിയില്‍ ആണ് അയാള്‍...
ഉയര്‍ത്തിയും താഴ്ത്തിയും നിമ്നോമ്നതങ്ങള്‍ തീര്‍ക്കുന്ന ബ്രെയിന്‍ ലിബി വിരലോടിച്ചു അയാള്‍ വായന തുടരുകയാണ്...
ചാരിക്കിടന്ന വാതില്‍ തുറന്നു അവള്‍ വിനായ അവന്റെ അമ്മാവന്റെ മകള്‍ അവന്റെ വയനമുറിയുടെ അകത്തേക്ക് വന്നു പറഞ്ഞു ..
“വല്യച്ഛന്റെ അലച്ചിലിന് ഭലം കണ്ടിരിക്കുന്നു.. ഒരാള്‍ എവിടുന്നോ അറിഞ്ഞു കുട.. തയാറാണ് ... അയാള്‍ തയാറാണ് ,അയാളുടെ കണ്ണുകളില്‍ ഒന്ന് തന്നു എന്റെ ഉണ്ണിയേട്ടന് കാഴ്ച തരാന്‍ അയാള്‍ തയറാന് ...”
അവള്‍ പറഞ്ഞ ഉത്സാഹവും സന്ദോഷവും അയാളിലുണ്ടയില്ല,ഇരുട്ടിന്റെ,ഉയച്ചകളുടെ കുഉട്ടമായ തന്റെ മാത്രം അക്ഷരങ്ങളുടെ ലോകം വിടാന്‍ അയാളെ നിര്ബ്ന്ധിതനക്കുന്നത് അമ്മയുടെ ,അച്ഛന്റെ ,ഉരുക്കളാണ്.. അതു മാത്രമാണ് ..
പുതുതായി വച്ച് പിടിപ്പിച്ച അവയവം തരുന്ന കുളിരിനെ മറച്ചു വരിഞ്ഞു കെട്ടിയിരിക്കുന്ന തുണി ഡോക്ടര്‍ അഴിച്ചുമാറ്റി,അവന്‍ അച്ഛനെ കണ്ടു അമ്മയെ കണ്ടു ,പ്രിയപ്പെട്ടവരേ എല്ലാം കണ്ടു.പ്രാര്‍ത്ഥനകള്‍ ,അഭിനന്തനങ്ങക് ആശംസകള്‍ അരങ്ങു ഒഴിഞ്ഞ പകലില്‍ അവന്‍ കണ്ടു ,അവന്‍ കേട്ടു , വായിച്ചറിഞ്ഞു,വെളിച്ചങ്ങലുടെ ലോകത്തിന്റെ മറുപുറം അത്ര തന്നെ ഇരുണ്ടതും വികൃതവും ആണെന്ന് അവന്‍ അറിഞ്ഞു ...
ഇരുട്ടിന്റെ മുറിയിലേക്ക് തിരികെ കേറിയ അവന്‍ കയില്‍ ഇരുന്ന പെന്‍സിലിനു മുനവരുത്തി ... .കൈമുറിഞ്ഞു ... ചോര ... വിരലില്‍ നിന്ന്  ഇറ്റ് വീഴുന്ന ചോര മേശപ്പുറത്തെ പെണ്‍കുട്ടിയുടെ പടത്തില്‍ വീണചോര അവളുടെ മുടിയിഴകളിലുടെ ഒഴുകി മാറിടത്തില്‍ വീണു കിഴോട്ടു ഒഴുകി ....
ഒരു ചങ്ങല കണ്ണിയുടെ സുശിരന്ഗലിലൂടെ കാണുന്ന വിട്ടു വിട്ടുള്ള ദ്രിശ്യങ്ങള്‍ പോലെ അവന്റെ മുന്നില്‍ കണ്ട കാഴ്ച കള്‍ എല്ലാം തെളിഞ്ഞു വന്നു....

കാഴ്ചയുടെ ആ ചങ്ങലക്കന്നിയില്‍ കുടുതല്‍ കണ്ണികള്‍ ചെര്‍ക്കെണ്ടാതില്ലെന്നു ഉറച്ചു കുര്‍മ്പിച്ച പെന്‍സിലിന്റെ മുനയാല്‍ അവന്‍ ആ കണ്ണി പൊട്ടിച്ചു...... 

No comments:

Post a Comment

ശവക്കുഴിതോണ്ടുന്നവർക്ക് ഒരു ഹ്രസ്വ ഗൈഡ്

  നിങ്ങളോടൊപ്പം ഒരു മെഴുകുതിരി  എടുക്കാൻ ഓർക്കുക, ശവക്കുഴിയിൽ നിന്ന് ഒടിഞ്ഞ എല്ലുകൾ നിങ്ങളുടെ കൈപ്പത്തിയെ വേദനിപ്പിക്കും. നിങ്ങളോടൊപ്പം ഒരു ...