Saturday, November 21, 2015

ഏതോ രാത്രിയുടെ പകല്‍

കുറെ നേരത്തെ ഉറക്കത്തില്‍ നിന്ന്നു എന്നോണം അയാള്‍ ഞെട്ടി ഉണര്‍ന്നു.ചുറ്റും പൊടിയും മാറാലയും നിറഞ്ഞ ഇടുങ്ങിയ മുറിയില്‍ കട്ടോ വെളിച്ചമോ കടന്നു വന്നിട്ട് കാലങ്ങള്‍ യെന്നു തോന്നും കണ്ടാല്‍.ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു ചുറ്റും നോക്കിയാ അയാള്‍ക്ക് എങ്ങനെ ഇവടെ വന്നെന്നോ എപ്പോള്‍ ഉറങ്ങിയെന്നോ ഓര്‍മവന്നില്ല.വല്ലാത്തൊരു ശ്വാസം മുട്ടല്‍ മാത്രം തോന്നി.പ്രയാസപ്പെട്ടു ആ മുറിക്കു പുറത്തിറങ്ങി ഇനി എന്ത്എന്ന ചോദ്യവുമായി യിടനാഴിയിലുടെ നടന്നു മുറ്റതെതും മുന്‍പ് അയാള്‍ക്ക് ഓര്മ വന്നു വീട് ..മക്കള്‍
എത്രയും  വേഗം വീട്ടില്‍ ഏതാനം ,മദ്യപിച്ചു ബോദം കെട്ടു(അങ്ങനെ ആണെന്ന് തോന്നുന്നു,അതുമാത്രം ഓര്മയില്ല)ഇവിടെ ഈ മുറിയില്‍ കിടന്നു പോയെന്നു അവരോടു പറയരുത് ,പറയാന്‍ ഭംഗിയും വൃത്തിയും ഉള്ള ഒരു കള്ളം കണ്ടുവക്കണം..നുണ പറഞ്ഞാല്‍ അവള്‍ക്കു ഭാര്യക്ക്‌ മനസിലാകും എങ്കിലും സാരമില്ല പറഞ്ഞു നില്ക്കാന്‍ ഒരു ന്യായമാണ് വേണ്ടത്..അയാള്‍ മനസ്സില്‍ ഉറച്ചു.
മുട്ടതെതിയപ്പോള്‍ ആണു മനസിലായത് നേരം ഇനിയും വെളുത്തിട്ടില്ല.നേരിയ വെളിച്ചം വീണു തുടങ്ങു ന്നത്തെ ഉള്ളു.അതോ അവശേഷിച്ച വെളിച്ചം തിരിചെടുകുന്ന സന്ധ്യയാണോ..?
തിരിച്ചറിയാന്‍ സടിക്കുന്നില്ല.പടിഞ്ഞാറ് ചുവന്നു കണ്ടപ്പോള്‍ ഉറപ്പിച്ചു സന്ധ്യ തന്നെ...
റോഡു ലക്ഷ്യമാക്കി നടന്നു,ബസ് സ്റ്റോപ്പാണ് ലക്‌ഷ്യം ,അടുത്ത ബസില്‍ തന്നെ നാട്ടിലേക്കു പോകണം ,ബസ്‌ സ്റ്റോപ്പ്‌ ഒ റോഡോ കവലയോ ഒഅന്നും അയാള്‍ക്ക് ഓര്‍ത്തെടുക്കാന്‍ ആയില്ല.നടന്നു,നടന്നു നടന്നു കൊണ്ടേയിരുന്നു ,സാധാരണ കുറച്ചു നടന്നാല്‍ കിതക്കരുല്ലതാണ് എപ്പോലെന്തോ അങ്ങനെ ഉണ്ടാകുന്നില്ല ,മത്സരിച്ചു എടുത്തു വച്ച കാലടികളുടെ കുടെ നീങ്ങി എത്തിയത് നിറയെ വള്ളികള്‍ തുക്കി തെക്കുന്നു വീശുന്ന കാറ്റിന്റെ കുടെ ഇലകള്‍ എളക്കി നില്‍ക്കുന്ന ആളിന്റെ ചോട്ടില്‍ ആണു.
തലപൊക്കി നില്‍ക്കുന്ന തണല് തരുന്ന ആലിന്റെ ചുവട്ടില്‍ പതിവായി കിട്ടരുള്ള കുളിര് സുചി കൊണ്ട്  കുത്തുന്ന നോവ്‌ പോലെ തോന്നി അയാള്‍ക്ക്.ചുറ്റും ആരെയും കാണുന്നില്ല ബസ്‌ എപ്പോള്‍ വരും എന്ന് ചോദിയ്ക്കാന്‍ പോലും  ആരെയും.. കുറെ കഴിഞ്ഞു അതുവഴിയെ കയില്‍ ഒരു പൂച്ചയുമായി ഒരു കുട്ടി വന്നു.
“ബസിപ്പോള്‍ തന്നെ വരും,പേടിക്കേണ്ട ..പോകുന്ന വഴിക്ക് തന്നെയാണ് എന്റെ വീട് എനിക്കൊരു സഹായം ചെയ്യണം,പോകുമ്പോള്‍ എന്റെ വീട്ടില്‍ ഒന്ന് കേറണം,ഞാന്‍ ,ഞാന്‍ എങ്ങും പൊയട്ടില്ല എന്ന് എന്റെ അമ്മയെ കണ്ടു ഒന്ന് പറയണം..”
കയില്‍ ഇരിക്കുന്ന പൂച്ചയുടെ തലയില്‍ ഒന്ന് തലോടി ഇതു കുടി പറഞ്ഞു ”ഞാന്‍ ഒറ്റക്കല്ല എനിക്കു ഇവടെ ഒരു കുട്ടുണ്ട് എന്നും പറയണം”
അയാള്‍ക്ക് അമ്പരപ്പാണ് തോന്നിയത് ...
“വീട് എവിടാന്ന പറഞ്ഞെ ..? കുഞ്ഞു പറഞ്ഞതൊക്കെ അറിയിക്കനാനേലും അറിയണല്ലോ എനിക്കു വീട് എവിടാന്നു...”
വീടിന്‍റെ അടുത്തു തന്നെ ഇന്നു പറഞ്ഞെങ്കിലും അവിടൊന്നും അങ്ങനൊരു കുട്ടിയെ കണ്ടിട്ടില്ലതത്തിന്റെ സംശയം മറച്ചു വയ്ക്കാതെ അയാള്‍ ചോദിച്ചു..
അതുകേട്ടു ആ കുട്ടി ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു ..
“ ചേട്ടന്റെ വീടിനു അടുത്തു തന്നെയാണ് കവല കഴിഞ്ഞു കനാലിനു അടുത്ത് വാട്ടര്‍ ടങ്ങിനു ഇടതുവശം “
വീട്ടിലേക്കുള്ള വഴിയും കനലും അയാളുടെ ഉള്ളില്‍ അവ്യക്തമെങ്കിലും ഒരു ഭുപടം തെളിഞ്ഞു വന്നു.
ചെറിയൊരു സംശയം ബാക്കി നിര്‍ത്തി അയാള്‍ പറഞ്ഞു കനാലിന്റെ അടുത്തൊരു വാട്ടര്‍ ടാങ്ക്..എള കുഴപ്പമില്ല ഞാന്‍ പറഞ്ഞേക്കാം..”
പറഞ്ഞു നിര്‍ത്തി നോക്കും മുന്‍പേ ആ കുട്ടി പൊയ് കഴിഞ്ഞിരുന്നു.
പറഞ്ഞു വച്ചിട്ട പോലെ ആ വഴി അപ്പോള്‍ വന്ന ബസില്‍ ചാടി കയറി അയാള്‍ ഇരിക്കാന്‍ സീട്ടന്വേഷിച്ചു ഇല്ല സീറ്റില്ല .നല്ലതിരക്കാന്.തിരക്കൊഴിഞ്ഞതെന്നു തോന്നിയ ഒരു മൂലക്കല് മാറി അയാള്‍ നിന്ന്.പലതവണ അതുവഴി വന്ന കണ്ടക്ടര്‍ക്ക് പണം  നീട്ടിയെങ്ങിലും അയാള്‍ വാങ്ങിയില്ല കനത്ത പോലെ ഒഴുകി മാറി. ”വേണ്ടെങ്കില്‍ അത്ര തന്നെ എനിക്കും ..വേണ്ട “പിറുപിറുത്തു കൊണ്ടു അയാള്‍ കാശു പോക്കറ്റിലേക്കു തിരിച്ചിട്ടു.
“തോന്നകാടു ..തോന്നകാടു” വാതില്‍ക്കല്‍ നില്‍ക്കുന്ന ചെറുക്കന്‍ വിളിച്ചു പറഞ്ഞു,നല്ല പരിജയം ഉള്ള സ്ഥലപ്പേരു, പിന്നിടാണ് അയാള്‍ തിരിച്ചറിഞ്ഞത് ഒരുപാടു സ്ഥലങ്ങളില്‍ തന്‍ പുരിപ്പിച്ചിട്ടുള്ള തന്റെ സ്ഥലപ്പെരാണ് ഇതെന്ന്.കുഉറെ ഇറങ്ങുന്നവര്‍ നാട്ടുകാര്‍ തന്നെ,പരിജയക്കാര്‍ തന്നെ ആരും തന്നോടു മിണ്ടുന്നില്ല,..മനസിലൈക്കാനില്ല ... ആ വേണ്ട ..ആകുട്ടിയുടെ വീട്ടില്‍ വിവരം പറഞ്ഞു വീട് പട്ടണം അതുമാത്രം ആണിപ്പോള്‍ അയാളുടെ മനസ്സില്‍.കവലയില്‍ ഇറങ്ങി വീട് ലക്ഷ്യമാക്കി നടന്നു,വളവുകള്‍ ഓരോന്നായി തിരിഞ്ഞു കനാലിന്റെ അടുത്തുള്ള റോഡിലുടെ നീങ്ങി വാട്ടര്‍ ടാങ്കിന്റെ അടുതെത്തി ,ഉണ്ട് അങ്ങനെ ഒരു വീടുണ്ട് അവിടെ,തനതു ഓര്‍ക്കാതെ പോയതില്‍ അയാള്‍ വിഷമിച്ചു.
ടാങ്കിന്റെ  ഇടതു ഭാഗത്തുള്ള വീടിന്റെ മുട്ടത്തു ആള്തിരക്കും ബഹളവും കണ്ടു അയാള്‍ സംശയിച്ചു, ആ കുട്ടി തിരിച്ചു വന്നോ ... ?കേറി നോക്കാം, ഇല്ലെങ്കില്‍ വിവരം പറയാം..മുറ്റത്തേക്കു കേറുന്നതിനു മുന്‍പ് മതില്‍ കെട്ടില്‍ ഇരുന്നു തന്റെ പ്രായമുള്ള മനുഷ്യന്‍ നിറഞ്ഞു വിങ്ങിയ കണ്ണുകളോടെ പറയുന്നത് അയാള്‍ കേട്ടു.. “ അവന്‍ പോയിട്ടില്ല എങ്ങും, എന്റെ നെഞ്ചില്‍ ഉണ്ട്,അവനു പ്രയമാകില്ല ,ഒരുകണക്കിന് മരണവും എല്ലാ അവനു” അതു പറഞ്ഞു നിര്തുംബോലെക്കും കണ്ണ് നിറഞ്ഞു ഒഴുകികഴിഞ്ഞിരുന്നു.. അപ്പോളാണ് അയാള്‍ ദൂരെ മാറി ആ വേറിന്റെ ജനാലകളിലോന്നില്‍ പതിപോട്ടി അടര്‍ന്നു മാറിയ ചില്ലിന്റെ വിടവിലുടെ നടുത്തളത്തില്‍ വെള്ള പുതച്ചു മുടിയ ആ കുട്ടി കണ്ടത് ,അല്പം മുന്‍പ് അയാള്‍ കണ്ട കുട്ടി... അയല്‍ക്കാകെ ഒരു തരിപ്പ് തോന്നി തിരിഞ്ഞു ഇറങ്ങി നടക്കവേ തന്റെ ഇടതു വശത്തെ പറമ്പില്‍ കുഴികുത്തി മരിച്ചു മരവിച്ച പുച്ചയെ കിടത്തി മന്നിടുന്ന ഒരു കുട്ടം ആളുകളെ അയാള്‍ കണ്ടു .. ആ കുട്ടിയുടെ കൂടെ അല്പം മുന്‍പ് കണ്ട പൂച്ച...
പൊരുത്തപ്പെടാന്‍ പറ്റാതെ ചുറ്റും നടക്കുന്ന സംഭവങ്ങളില്‍ നിന്ന് എന്നാ പോലെ അയാള്‍ ഓടി ,വേഗത്തില്‍ ഓടി ,വീട്ടിലേക്കു തന്നെയാണ് ചെന്നത്,തടിച്ചു കുടിയ പരസ്പരം പിരുപിരുക്കുന്ന ആള്‍ക്കുട്ടം അവിടെയും കണ്ടു അയാള്‍ ഞെട്ടി.എന്നെക്കാനാഞ്ഞു എന്റെ മക്കള്‍ ..എന്റെ ഭാര്യ..അവരീന്തെങ്ങിലും.. ഇല്ല ,അകത്തു നിന്ന് കേള്‍ക്കുന്ന നിലവിളികളില്‍ നിന്ന് അവര്‍ ഓരോരുത്തരുടെയും നിലവിളികള്‍ അയാള്‍ക്ക് വേര്‍തിരിചു എടുക്കാനായി. പിന്നെ ആര്..?
വെളുത്ത തുണിയില്‍ പൊതിഞ്ഞുകെട്ടി തന്‍ നട്ട പുളിമരത്തിണ്റ്റെ കീഴിലുടെ തെക്കെപ്പുറത്തെ പറമ്പിന്റെ നടുക്ക് തീര്‍ത്തിരിക്കുന്ന ചിതയിലേക്കെടുക്കുന്നതാരെ..?
എന്നെ തന്നെ ...
ചിതയില്‍ വക്കുന്നതും വിരകുമുടുന്നതും കുടം വെട്ടുന്നതും തീ കൊളുതുന്നതും തന്നെയാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു.തി  ആളിക്കത്തി അയാള്‍ക്ക് പൊള്ളിയില്ല..കത്തി പടര്‍ന്ന തി ബാക്കിയക്കുന്ന കറുത്ത പുക തിരക്കുന്ന ആ രാത്രിയില്‍  അവിടെ നില്‍ക്കുന്ന ആര്‍ക്കും കാണാന്‍ ആകാത്ത കാര്മേഖത്തില്‍ അയാള്‍ ഒളിച്ചു....

അനന്തകൃഷ്ണന്‍

No comments:

Post a Comment

ശവക്കുഴിതോണ്ടുന്നവർക്ക് ഒരു ഹ്രസ്വ ഗൈഡ്

  നിങ്ങളോടൊപ്പം ഒരു മെഴുകുതിരി  എടുക്കാൻ ഓർക്കുക, ശവക്കുഴിയിൽ നിന്ന് ഒടിഞ്ഞ എല്ലുകൾ നിങ്ങളുടെ കൈപ്പത്തിയെ വേദനിപ്പിക്കും. നിങ്ങളോടൊപ്പം ഒരു ...