Saturday, July 13, 2019

അകലെ സന്ധിക്കുന്ന മരച്ചില്ലകൾ ...


അകലെ ചെറുതായിമാറിക്കൊണ്ടിരിക്കുന്ന വിളക്കിന്റെ വെളിച്ചം കാറ്റിൽ ഉലഞ്ഞുകൊണ്ടിരിക്കുന്നു. കുന്നിറങ്ങുന്ന ഒരോ തിരുവിലും പിന്നിലേക്ക് നോക്കി  വിളക്കിന്റെ ഉലച്ചിൽ നോക്കി  അവൻ ഇരുന്നു.
എണ്ണക്കറ പറ്റി കറുത്ത ആ ഒറ്റക്കൽ വിളക്കിന്റെ വെളിച്ചം കുന്നിന്റെ മുകളിൽ തെളിയുന്നതും മറയുന്നതും നോക്കിയാണ് കുന്നിന്റെ മറുപകുതിയിലെ വീട്ടിൽ നിലവിളക്കു തെളിയിക്കയും അണക്കയും ചെയ്‌തുപോന്നത് . തനിച്ചാക്കി പോരാൻന്നേരവും അവന്റെ അമ്മ മുൻവശത്തെ ആരമതിലിൽ ഇരിക്കയായിരുന്നു. ഇപ്പോളും അവര് അവിടെ തന്നെ ഇരിക്കുന്നുണ്ടാവാം,അവൻ ഓർത്തു. പിന്നിൽ വീണുപോയ സ്വന്തം നിഴലിനെ കൂടെ കൂട്ടാൻ ആവാത്ത വേദനയിൽ അവൻ കരഞ്ഞു. കുന്നിറങ്ങി തിരിഞ്ഞുനോക്കിയപ്പോൾ ദൂരെ മുകളിൽ  വിളക്കിന്റെ വെളിച്ചം ഇരുട്ടിൽ ഒരു സൂചിമുന പോലെ തിളങ്ങി. കുന്നിന്റെ മറുപുറം ഉള്ള  വെളിച്ചം എന്നിൽ നിന്ന് മറച്ചുവച്ച  കാലത്തിന്റെ കറുത്ത കരിമ്പടം തുളഞ്ഞു വരുന്ന നേരിയ വെള്ളിവെളിച്ചം പോലെ, നിറഞ്ഞ കണ്ണുകളിലൂടെ കാണുമ്പോൾ ആ വെളിച്ചത്തിന്റെ തിളക്കം കൂടി വരുന്നതായും  അവനു തോന്നി.പറയാൻ ബാക്കി വക്കുന്ന വാക്കുകൾ മനസിന്റെ മച്ചിൽ വെള്ളരിപ്രാവുകളെപ്പോലെ കുറുകാൻ തുടങ്ങി.  മറ്റൊരു കുന്നിന്റെ   തഴ് വാരത്തിൽ അവസാനിക്കാൻ ഉള്ള ഈ യാത്രയെക്കുറിച്ചുള്ള ഓർമകളെ, പേടികളെ മറച്ചു കൊണ്ട് ആ വെള്ളരിപ്രാവുകൾ ചിറകടിച്ചു പറന്നു.
ബസിന്റെ ജനാലകൾ കടന്ന് വരുന്ന പൊടിനിറഞ്ഞ കാറ്റ് കൊണ്ടു അവൻ കണ്ണ് അടച്ചു.
ദൂരെ ചെങ്കൽ കുന്നിന്റെ മുകളിൽ പ്രഭുക്കൻമാർ നിർമിച്ച നൂറ്റാണ്ട്കൾ പഴക്കം ഉള്ള കോട്ടയെയും കിടങ്ങുകൾക്ക് മറുപുറം കുമ്മായപശകൊണ്ടു പരസ്പരം ബന്ധിച്ച ചെങ്കൽഭിത്തികളെയും മറന്ന് അവൻ ഒരു മയക്കത്തിലേക്ക്  വീണു. അപ്പോൾ അവൻ  കണ്ട കിനാവിൽ നിറയെ പൂത്ത് നിൽക്കുന്ന ഒരു പാടത്തിന്റെ നടുവിലൂടെ ഉള്ള മണ്ണിട്ടവഴിയിലൂടെ ഒറ്റക്ക് പാതി വഴി നടന്നു വന്ന് വീണുപോകുന്ന അമ്മയെ അവൻ കണ്ടു.അവൻ കണ്ണുതുറന്ന് അറിയാതെ ഉച്ചത്തിൽ അമ്മേ എന്ന് വിളിച്ചു പോയി. വർഷങ്ങൾക്ക് മുൻപ് ഈ വഴിയേ അമ്മയോട് ഒപ്പം നടത്തിയ ബസ് യാത്ര അവൻ ഓർത്തു , പാതി വഴിയിൽ എത്തിയപോളേക്കും ശർദിൽ തുടങ്ങിയിരുന്നു , ശർദിച്ചു അവശനായ തന്നെ ഓട്ടോ യിൽ കയറ്റി അനാധാലയത്തിന്റ വാർഡന്റെ കൈയിൽ ഏല്പിക്കുമ്പോൾ ശർദിലിന്റെ മണം ആയിരുന്നു അവനു, അവിടുന്ന് വയർ നിറയെ ഭക്ഷണം കണ്ടു  ടി വി കണ്ടിരുന്ന അവനെ തനിച്ചാക്കി അമ്മ പോയി ,  ഒരു  പക്ഷെ നിറഞ്ഞ വയറും ആയി ഇരുന്ന് ടി വി കണ്ടു അത്ഭുദത്തോടെ  ചിരിക്കുന്ന എന്നെ അമ്മ നിറഞ്ഞ കണ്ണുകളോടെ നോക്കിട്ടുണ്ടാകാം ,  എന്നെ കാണാൻ കൊതിച്ചു അമ്മ കരഞ്ഞിട്ടുണ്ടാകാം,  നേരിൽ കാണുമ്പോൾ ഒരിക്കലും അവർ അതേപ്പറ്റി സംസാരിച്ചില്ല.  ഒരിക്കൽ അവന്റെ ഭാര്യയോട്  പറയുന്നത് അവൻ കേട്ടിരുന്നു, "നാടുനീളെ തെണ്ടി പോറ്റാവുന്ന കാലം അത്രേം പോറ്റി അത് മതിയാവാൻടെ വന്നപ്പോ കൊല്ലാൻ ആറ്റിൽ വലിച്ചെറിഞ്ഞേയ ഇവനെ , ഒന്ന് ചത്ത് കണ്ടിട്ട് ഞാനുടെ ചാവാന്ന് ഓർത്തു, പെടക്കണ കണ്ടപ്പോ സഹിച്ചില്ല , കരക്ക് വലിച്ചിട്ട് വയറ്റിൽ ഞെക്കിപ്പോ ചിരിച്ചോണ്ട് ഇവൻ പറയുവ പേടിക്കണ്ട അമ്മി , വയറും വായും ഞാൻ നന്നെ അടച്ചു വച്ചേർന്നു വെള്ളോന്നും കുടിച്ചില്ല ന്ന് , അച്ഛന്റെ കാരുണ്യത്തിലാ ഫോറത്തിൽ ചേരാൻ ആയെ ,എന്നിട്ടിപ്പോൾ..."
വേഗത്തിൽ സഞ്ചരിച്ച ബസ് നിന്നു, ഒരുപാട് സങ്കടകടലുകൾ നീന്തിക്കടന്ന ഒരു നാവികന്റെ നിരവികാരതയോടെ അവൻ ബസിൽ നിന്ന് ഇറങ്ങി , സാദാ നേരവും നെയ് വിളക്കിന്റെ സുഗന്ധം ഉള്ള ഇടനാഴി പിന്നിട്ട് അവൻ ജയിലിലേക്ക് കയറിപ്പോയി.
 
  അനന്തകൃഷ്ണൻ

ശവക്കുഴിതോണ്ടുന്നവർക്ക് ഒരു ഹ്രസ്വ ഗൈഡ്

  നിങ്ങളോടൊപ്പം ഒരു മെഴുകുതിരി  എടുക്കാൻ ഓർക്കുക, ശവക്കുഴിയിൽ നിന്ന് ഒടിഞ്ഞ എല്ലുകൾ നിങ്ങളുടെ കൈപ്പത്തിയെ വേദനിപ്പിക്കും. നിങ്ങളോടൊപ്പം ഒരു ...