Saturday, July 9, 2016

ഒരുപിടി വാടാമലരുകൾ ......



            അവള്‍ ,അവള്‍, .... പറയാനോ ഒര്മിക്കണോ ശ്രമിക്കുമ്പോള്‍ എല്ലാം വേദന തോന്നുന്ന വിങ്ങലായി അവള്‍ മാറികഴിഞ്ഞിട്ടും അയാളുടെ ഹൃദയമിടിപ്പുകള്‍ അവള്‍,അവള്‍  എന്ന് മിടിച്ചുകൊണ്ട് ഇരികുന്നു.
            വര്‍ഷങ്ങള്‍ക്ക് മുന്പ് കുറേ മരിച്ച പോയ സന്ധ്യകള്‍ക്ക് അപ്പുറത്താണ് അവളുടെ ഓര്‍മ്മകള്‍,കരിമ്പന തോട്ടങ്ങള്‍ക്ക് മുകളിലുടെ ഉള്ള ഗന്ധര്‍വ സന്ജ്ജരങ്ങളുടെ കൊള്ളിയാന്‍ മിന്നലാട്ടങ്ങളെക്കാള്‍ വേഗത്തില്‍ ഓര്‍മകളുടെ കരകളിലേക്ക് പൊയ് വരുന്ന ഒരു ഗഗനചാരി ആണ് അയാളിപ്പോള്‍...
            രണ്ടു മെഡിക്കല്‍ സ്ടുടെന്റ്സ് തമ്മില്‍ തോന്ന്യേക്കാവുന്ന ആകര്‍ഷണങ്ങള്‍ അപ്പുറത്ത് അവര്‍തമ്മില്‍ ഉള്ളത് ‘ജന്മാന്തര ബന്ധം ’ ആണെന്ന് ഒരിക്കല്‍ അയാള്‍ പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു. അവള്‍ അതില്‍ ഒന്നും വിശ്വസിച്ചിരുന്നില്ല. പക്ഷേ അയാള്‍ പറഞ്ഞുകൊണ്ടിരുന്നു,
”അവളുടെ മുടിക്ക് പിറന്നു വീണ കുഞ്ഞിന്‍റെ നിഷ്കളംക ഗന്ധം ആയിരുന്നു,അവളുടെ കണ്ണുകള്‍ മന്പെടകളെ പോലുള്ളവ ആയിരുന്നു. അവളുടെ ചിരിയുടെ ഒരു കോണില്‍ കുസൃതി ഒളിച്ചിരിക്കുന്നുണ്ടായിരുന്നു”
ഒരുപാട് കുസൃതികള്‍ ,തമാശചിരികള്‍ ,സംസാരത്തിന്റെ സന്ധ്യകള്‍ ,എല്ലാം മരിച്ചു...
അവള്‍ മരിച്ചു..
കത്തിച്ച മന്താരങ്ങള്‍ക്ക് മുന്നില്‍ നിലവിളക്കിനു മുന്നില്‍ തലകുനിഞ്ഞു നിന്ന അയാള്‍ മനസ്സില്‍ ഓര്‍ത്തു,’ഇതും അവളുടെ ഒരു തമാശ’.  അവളെ വലംവക്കുമ്പോള്‍ അവനെ സുഹൃത്തുക്കളില്‍ ആരോ താങ്ങിയിരുന്നു.നിറഞ്ഞ വേദനകളുടെ പാരമ്യത്തില്‍ അയാള്‍ മയങ്ങി വീണു... ഉണര്‍ന്നപ്പോള്‍ അവള്‍ ഇല്ല, കുഞ്ഞിന്‍റെ നിഷ്കളംക ഗന്ധം ഇല്ല,മാന്‍പേട കണ്ണുകള്‍ ഇല്ല..തെളിവുകള്‍ ഒന്നും ബാക്കി വയ്ക്കാതെ അവള്‍ പോയി....  മനസ്സില്‍ അയാള്‍ അന്ന് ഒരു തീരുമാനം എടുത്തിരുന്നു ,ഇനി ഒരു പെണ്ണ് ഇല്ല... അങ്ങനൊരു തിരുമാനം ഇല്ലെങ്കിലും അയാള്‍ക്ക് അതിനു കഴിയുമായിരുന്നില്ല....
പിന്നീട് ഒരുപാട്  ഗ്രീഷ്മങ്ങള്‍ കടന്നു പോയി.. ഒരുപാട് സന്ധ്യകള്‍ മരിച്ചു വീണു. അങ്ങനെ  മരിക്കാന്‍ തയാറെടുത് നില്‍ക്കുന്ന ഒരു  സന്ധ്യയില്‍ അയാള്‍ക്ക് ഒരു പെണ്‍കുട്ടിയുടെ പോസ്ട്ടുമര്ട്ടം നടത്തേണ്ടതായി വന്നു.അങ്ങനെ ചെയ്യുന്നത്തില്‍ വിഷമം തോന്നേണ്ട കാലം ഒക്കെ കഴിഞ്ഞു പോയിരുന്നു.അവളുടെ ശരിരഭാഗങ്ങള്‍ കീറി മുറിച്ചു മരണകാരണം കണ്ടെത്തേണ്ട പ്രക്രിയയില്‍ മുഴുകവേ അയാള്‍ ശ്രദ്ധിച്ചു ,ഒരുപാട് സന്ധ്യകള്‍ക്ക് മുന്പ് തനിക്ക് നഷ്‌ടമായ പേടമാന്‍ കണ്ണുകള്‍ അതെ, വായുവില്‍ പിറന്നുവീണ കുഞ്ഞിന്റെ ഗന്ധം.
അയാള്‍ പുറത്ത് നില്‍ക്കുന്ന അവളുടെ അച്ഛനെ കണ്ടു അമ്മയെ കണ്ടു ,ദുരെ മാറി നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെ കണ്ടു,
”അവര്‍ തമ്മില്‍ ഇഷ്ടം ആയിരുന്നു,”.അയാള്‍ അവനെ അകത്തേക്ക് വിളിച്ചു,അവന്‍ കരയുക ആയിരുന്നു.അവന്‍ പറഞ്ഞു.“അവള്‍ ,അവള്‍ പോയി ,സര്‍ അവളുടെ കണ്ണുകള്‍ പെടമാനിന്റെ പോലെ ആയിരുന്നു, അവളുടെ മുടിക്ക് പിറന്നു വീണ കുഞ്ഞിന്‍റെ നിഷ്കലംഗ ഗന്ധം ആയിരുന്നു”.
അയാള്‍ അമ്പരന്നു പോയി. കടന്നുപോയ ഗ്രീഷ്മങ്ങള്‍ക്കും മരിച്ചു പോയ ഒരുപാട് സന്ധ്യകള്‍ക്കും അപ്പുറത്ത് നിന്ന്, കരിമ്പന തോട്ടങ്ങള്‍ക്ക് മുകളിലുടെ ഉള്ള ഗന്ധര്‍വ സന്ജ്ജരങ്ങളുടെ കൊള്ളിയാന്‍ മിന്നലാട്ടങ്ങളെക്കാള്‍ വേഗത്തില്‍ ഓര്‍മകളുടെ കരകളില്‍ നിന്ന് വന്ന ഞാന്‍ തന്നെ ആണോ എന്റെ മുന്നില്‍ ഇരിക്കുന്നത്,അയാള്‍ ഓര്‍ത്തു...
എന്തോ തീരുമാനിച്ച പോലെ അയാള്‍ attender നെ പുറത്തേക്ക് പറഞ്ഞുവിട്ടു, അകത്തേക് പോയി തിരിച്ചു വന്ന അയാള്‍ അവന്റെ കൈയില്‍ വച്ച് കൊടുത്തു – ഒരു നുള്ള് മുടി ... അവന്‍ പൊട്ടി കരഞ്ഞു കൊണ്ട് നെഞ്ചോട് ചേര്‍ത്ത് വച്ച് പറഞ്ഞു ,”ഡോക്ടറെ മറക്കില്ല,മറക്കാന്‍ പറ്റില്ല ഒരിക്കലും”.
വീണ്ടും ഒരുപാട്  ഗ്രീഷ്മങ്ങള്‍ കടന്നു പോയി.. ഒരുപാട് സന്ധ്യകള്‍ മരിച്ചു വീണു,കൊള്ളിയാന്‍ വേഗത്തില്‍ കരിമ്പന തോട്ടങ്ങള്‍ക്ക് മുകളിലുടെ ഓര്‍മകളുടെ കരകളില്‍ അയാള്‍ പലതവണ പോയി വന്നു...
അങ്ങനെ ഇരിക്കെ ജീവിതത്തിന്‍റെ ഉന്തുവണ്ടിക്കരി പുരണ്ട പകലുകളില്‍ ഒന്നില്‍ അയാള്‍ അവനെ കണ്ടു അയാള്‍ ഇന്ന്‍ ഒരു പെന്‍ഷന്‍ പറ്റിയ ഒരു വയസ്സന്‍ ഡോക്ടര്‍ ആണ്,അവന്‍ ഇന്നൊരു മദ്ധ്യവയസ്കന്‍ ആയ ഉദ്യോഗസ്ഥനും.നഗരത്തിരക്കില്‍ ഭാര്യയും കുട്ടികളും ആയി ജീവിക്കുന്ന അവന്റെ വിശേഷങ്ങളിലുടെ സഞ്ചരിക്കവേ അയാള്‍ അടക്കാന്‍ പറ്റാത്ത ആവേശത്തോടെ ചോതിച്ചു ,“ആ മുടിയിഴകള്‍ ,അതിപ്പോളും സുക്ഷിക്കുന്നുണ്ടോ ?”
അവന്റെ മുഖത്ത് ഒരു അറപ്പ് പടര്‍ന്നു,”അത് ഒരു നഷ്ടത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ആണ്,എന്റെ കൈയ്യില്‍ ഇപ്പോളും ഉണ്ട് അത്, ഭാര്യക്കും മക്കള്‍ക്കും അറിയില്ല, അവര്‍ കണ്ടാല്‍ അത് മറ്റൊരു തലവേദന..!!!”
അയാള്‍ക്ക് നിരാശ തോന്നി. എങ്കിലും അയാള്‍ ഇത് കൂടെ തിരക്കി,”ആ മുടിയിഴകള്‍ക്ക്‌ പിറന്നുവീന കുഞ്ഞുങ്ങളുടെ  നിഷ്കളങ്കമായ ഗന്ധം ഇപ്പോളും ഉണ്ടോ ..?”
അവന്‍ അവക്നയോടെ പറഞ്ഞു...”തുറന്നു പറയാമല്ലോ തിരക്കുകള്‍ യാത്രകള്‍ പറ്റാറില്ല.ഡോക്ടര്‍ എനിക്ക് ഒരു ഉപകാരം ചെയണം ഒരു ദിവസം വീടിലെക് വരണം. ഞാന്‍ ,എനിക്ക് അത് എവിടെയും കളയാന്‍ അവില്ല എന്നെ കഴിഞ്ഞാല്‍ ഇത് അറിയാവുന്നത് ഡോക്ടര്‍ ക്ക് ആണ് ,അത് അത്ഒന്ന്‍ കളഞ്ഞു തരണം”!
അയാള്‍ നിര്‍വികരനായ് പറഞ്ഞു,”ഞാന്‍ കളയാം,ഞാന്‍ ച്ചെയാം അത്....”
പിന്നീട് ഒരു ദിവസം അവന്‍ അയാള്‍ക്ക് ആയ മുടിയിഴകള്‍ കൈമാറി..
മുടിയിഴകള്‍ കൈപറ്റി അവന്റെ വീട്ടില്‍ നിന്ന്‍ ഇറങ്ങി അയാള്‍ നീങ്ങി,ദുരെ മാറി അയാള്‍ ഉള്ളിലുള്ള ആകാംഷയുടെ കെട്ടഴിച്ചു , പൊതിഞ്ഞു വചിരിക്കുന്ന ആ മുടിക്കെട് അയാള്‍ തുറന്നു....
അപ്പോള്‍ അവിടെ അയാള്‍ക്ക് ചുറ്റും ഉള്ള വായുവിലും കാറ്റിലും പിറന്നുവീന കുഞ്ഞുങ്ങളുടെ  നിഷ്കളങ്കമായ ഗന്ധം നിറയുന്നുണ്ടായിരുന്നു...
 അപ്പോള്‍ കരിമ്പന തോട്ടങ്ങള്‍ക്ക് മുകളിലുടെ ഉള്ള ഗന്ധര്‍വ സന്ജ്ജരങ്ങളുടെ കൊള്ളിയാന്‍ മിന്നലാട്ടങ്ങളെക്കാള്‍ വേഗത്തില്‍ ഓര്‍മകളുടെ കരകളിലേക്ക് പൊയ് വരുന്ന ഒരു ഗഗനചാരി ആയി മാറിയ അയാള്‍ എങ്ങോട്ടോ പറന്നു പോയി...!!!!



അനന്തകൃഷ്ണന്‍

ശവക്കുഴിതോണ്ടുന്നവർക്ക് ഒരു ഹ്രസ്വ ഗൈഡ്

  നിങ്ങളോടൊപ്പം ഒരു മെഴുകുതിരി  എടുക്കാൻ ഓർക്കുക, ശവക്കുഴിയിൽ നിന്ന് ഒടിഞ്ഞ എല്ലുകൾ നിങ്ങളുടെ കൈപ്പത്തിയെ വേദനിപ്പിക്കും. നിങ്ങളോടൊപ്പം ഒരു ...