Sunday, June 27, 2021

ശവക്കുഴിതോണ്ടുന്നവർക്ക് ഒരു ഹ്രസ്വ ഗൈഡ്

 

നിങ്ങളോടൊപ്പം ഒരു മെഴുകുതിരി  എടുക്കാൻ ഓർക്കുക,

ശവക്കുഴിയിൽ നിന്ന് ഒടിഞ്ഞ എല്ലുകൾ നിങ്ങളുടെ കൈപ്പത്തിയെ വേദനിപ്പിക്കും.


നിങ്ങളോടൊപ്പം ഒരു തീപ്പെട്ടി  എടുക്കാൻ ഓർക്കുക,

ആത്മാക്കളുടെ ശബ്ദകോലാഹലങ്ങളും പിറുപിറക്കലുകളും നിങ്ങളുടെ മെഴുകുതിരി  അണച്ചേക്കാം.


നിങ്ങളോടൊപ്പം ഒരു ഷവ്വൽ എടുക്കാൻ ഓർക്കുക,

ഭൂതകാലത്തിന്റെ പൊടികളും ഇന്നിന്റെ പച്ചിലകളും കൊണ്ട് ശവക്കുഴി മൂടിയിരിക്കയായിരിക്കും.


നിങ്ങളോടൊപ്പം ഒരു കത്തി എടുക്കാൻ ഓർക്കുക,

മൂർച്ചയുള്ള എന്തെങ്കിലും നിങ്ങളുടെ ജോലി സുഗമമാക്കും.


ശവക്കല്ലറ വ്യക്തമായി വായിക്കാൻ ഓർമ്മിക്കുക,

ഏകാന്തമായി ഉറങ്ങുന്ന  ആത്മാക്കളെ  ഉണർത്തുകയാണെങ്കിൽ ക്ഷമിച്ചേക്കില്ല.


ശവക്കുഴി വൃത്തിയായി തോണ്ടുക, 


അവളുടെ ഇടത് നെഞ്ചു കണ്ടെത്താൻ ഓർമ്മിക്കുക,


നിങ്ങളുടെ കത്തി അവളുടെ ഇടത് നെഞ്ചിലേക്ക്  കുത്തുക.


നിങ്ങൾക്ക് അവളുടെ ഹൃദയം അവിടെ കണ്ടെത്താനാവും, 


തുറക്കാൻ മടിക്കരുത്, അതിൽ ഇപ്പോഴും നിങ്ങളുടെ പേര് ഉണ്ടാകും! 

Sunday, June 20, 2021

കാലവർഷത്തിലെ പകൽ.

 ഒരു നരച്ച വൈകുന്നേരം . തിരക്കിട്ട് വീട്ടുജോലികൾ ഓരോന്നായി അവൾ ചെയ്തുതീർത്തു. ഇരുട്ട് മൂടിയ മേഘങ്ങൾ പെയ്ത് തുടങ്ങി. താണ് പറന്നിറങ്ങിയ കടൽക്കാക്കകൾ  തിരകളിൽ ചിറകുരച്ചു പറന്ന് പോകുന്നത് കാണാം. ഇരുട്ടുന്നു.

താഴെ പാതയോരങ്ങളിൽ ഇരുട്ട് പടരുന്നതും ,മഴയെ തോൽപ്പിച്ചു നടന്ന് പോകുന്ന ആളുകളുടെ സ്വഭാവം മാറുന്നതും കണ്ട് ബാൽക്കണിയിൽ അവൾ എന്നും നിൽക്കും. വൈകുന്നേരങ്ങളെ അവൾ സ്നേഹിച്ചു തുടങ്ങിയത് വിക്ടർ നെ കണ്ടനാൾ മുതൽ ആണ്.

കേൾക്കുകയാണുണ്ടായത്. 

അലമാരയിലെ അടുക്കിവച്ചിരിക്കുന്ന പളുങ്ക് പത്രങ്ങൾ വൃത്തിയാക്കുന്ന വൃഥാ വൃത്തിയിൽ ഏർപ്പെട്ടിരുന്ന അവളുടെ ചെവിയിലേക്ക് അയാളുടെ ശബ്ദം വന്നുവീണു.

ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന അന്നത്തെ അവന്റെ അത്യദ്വാനം മുഴുവൻ പാഴായി പോയതിൽ അലറിവിളിച്ചു സംസാരിച്ചു പോകുന്ന വിക്ടർ.


അയാളുടെ പരിചയക്കാർ ആരോ ശകാരിക്കുന്നതിൽ നിന്നാണ് പേര് അവൾക്ക് കിട്ടിയത്. അവൾക്ക് വല്ലാത്ത വിഷമം തോന്നി. വല്ലാത്ത അനുകമ്പ തോന്നി. അയാൾ പറഞ്ഞ ഓരോ വാക്കുകളോടും.


"ഞാൻ എന്നാൽ ആവുംവിധം , ഒരു നിമിഷം പോലും പാഴാക്കാതെ പ്രവർത്തിക്കുന്നു. ഏറ്റവും നല്ല ആസ്വാദനം എന്റെ നാടകശാലയിലെ കാണികൾക്ക് കൊടുക്കുവാൻ ഞാൻ പ്രായത്നിക്കുന്നു. അവർ അത് അനുഭവിക്കാൻ ആർഹരാണ് എന്ന പൂർണ വിശ്വാസത്തോടെ. എന്നാൽ എനിക്ക് സാധിക്കുന്നില്ല. ഈ മഴ ,ഈ മഴ , എന്റെ ദൈവങ്ങളേ , എന്റെ സ്വപ്നങ്ങളേ .."


അയാളുടെ കരച്ചിൽ പ്രാർഥന പോലെ അവളുടെ കാതിൽ വന്ന് അലയടിച്ചു. ഒരു ദിവസത്തിൽ എല്ലാ നീര വ്യതിയാനങ്ങളിലും വ്യഥാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അവൾക്ക് ദിവസവും  അത്യദ്വാനത്തിന്റെ ചാരവും പേറി തന്റെ മുന്നിലൂടെ കരഞ്ഞു നീങ്ങാറുള്ള ആ മനുഷ്യനെ ഒരിക്കൽപോലും മനസിലാക്കാതെ പോയതിൽ വല്ലാത്ത സങ്കടം തോന്നി.

ചാരനിറമുള്ള വൈകുന്നേരങ്ങളിൽ ഒന്നിൽ അവൾ അവനെ സ്നേഹിക്കാൻ തുടങ്ങി. അവൾക്ക് അതിനേ കഴിയുമായിരുന്നുള്ളൂ.


മരക്കസേരയിൽ നിസ്സഹായൻ ആയി ഇരുന്ന് വീട്ടിലെ ഓരോസാധങ്ങൾ ആയി വിറ്റ് ജീവിക്കാൻ ആവശ്യപ്പെട്ട അച്ഛനെയും വർഷത്തിൽ ഒരിക്കൽ ഉണങ്ങിയ പഴങ്ങൾക്ക് അകത്തു പഞ്ചസാര നിറച്ച് കൊണ്ട് വരുന്ന അമ്മയിയെയും കുടിശ്ശിക നിൽക്കുന്ന ഫീസിന് പകരം മരിച്ചു പോയ അമ്മയുടെ അഭരണപ്പെട്ടിയുമായി പോയ ടിച്ചറെയും അവൾ സ്നേഹിച്ചു. അവൾക്ക് എന്നും സ്നേഹിക്കുവാൻ  ഒരാൾ ആവശ്യം ആയിരുന്നു. അവൾക്ക് നൽകാൻ സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു.

വൈകാതെ ഒരു ദിവസം അവൾ അവനെ വിവാഹം ചെയ്തു. ദൈവത്തിന്റെ അത്ഭുദം പോലെ അവൾ അവനെ സ്നേഹിച്ചു. അവന്റെ നാടകശാല അവൾ ലാഭത്തിലാക്കി. അവന്റെ അദ്വാനത്തിനു ഒക്കുന്ന തരത്തിലും പലപ്പോളും അതിനു മുകളിലും അവൾ ലാഭം കൊടുത്തു.

പട്ടണത്തിൽ കൂടുതൽ ലാഭത്തിലേക്ക് അവധിക്കാല നാടക്കകളരി നടത്തുവാൻ പോയ അവൻ പിന്നീട് തിരികെ വന്നില്ല.

അവൾ അന്വേഷിച്ചില്ല. 

സത്യസന്ധമായി പറഞ്ഞാൽ അവൾ വിഷമിച്ചതും ഇല്ല.


സന്തോഷത്തിന്റെ താക്കോൽ .

 കടൽക്കാറ്റെറ്റ് തുരുമ്പിച്ച ഒരു  lighthouse. ആകാശംമുട്ടെ ഉയരമുള്ള lighthouse ന്റെ അകത്തെ അറകളിൽ തടവിലാക്കപ്പെട്ട  ജൂതർ ആണ്. യൂറോപ്പിന്റെ പല ഭാഗങ്ങളിൽ നിന്നായി പിടിച്ചു അവരെ ഒരോ അറകളിൽ ആക്കിയിരിക്കുന്നു.

അറകളിലേക്കായി തരം തിരിക്കുമ്പോൾ കുട്ടികൾ മാതാപിതാക്കളെ പിരിയുന്നുണ്ട് എന്നും ഭർത്താക്കന്മാർ ഭാര്യമാരെ പിരിയുന്നുണ്ട് എന്നും അവർ ഉറപ്പാക്കി.


പിരിഞ്ഞു പിരിഞ്ഞു മുകൾ  അറ്റം വരെയെത്തുന്ന ഇരുമ്പുകോണിയുടെ അറ്റത്തെ അറയിൽ നിന്ന് താഴേ കടൽ മണ്ണ് വന്ന് നിറഞ്ഞ അറവരെ നീളുന്ന ഒരു ചങ്ങലയുണ്ട്. എല്ലാ തടവുകാരേയും ഒരുപോലെ ബന്ധികൾ ആക്കിയിരിക്കുന്ന ചങ്ങലക്കണ്ണികൾ.ഇടക്ക്  എവിടെയും വച്ച് തടവറകളിൽ നിന്ന് തടവറകളിലേക്ക് നിളുമ്പോളും അവർ ആ ചങ്ങല മുറിയാൻ ഇഷ്ടപ്പെട്ടില്ല.

ചങ്ങലകൾക്ക് ഇടയ്ക്കവച്ചു ബന്ധിച്ചവർ മരിച്ചുപോയിട്ടും , ജീർണിച്ച ശവശരീരങ്ങൾ  അസ്ഥികൾ ആയി മാറിക്കഴിഞ്ഞിട്ടും അവർ അതിന് തയ്യാർ ആയില്ല . ഒരേ ചങ്ങലക്കണ്ണികളാൽ ബന്ധിക്കപ്പെട്ടവർ ഒരേ ഇടത്ത് ,ഇടവേളകളിൽ ഉണ്ടല്ലോ എന്ന് അവർ സമാധാനിച്ചു.


അതിൽ ഒരുനാൾ , ആകാശംമുട്ടെ പറന്നുയർന്ന ഒരു വെളുത്ത പ്രാവിന്റെ തൂവൽ എറ്റവും മുകളിലെ അറയുടെ ഉള്ളിൽ വീണു. വിരലുകൾ കൊണ്ട് അതെടുത്തു ഒരാൾ അവസാന അറയിലെ താഴു അഴിച്ചു. ബന്ധം വിട്ടു ചങ്ങല താഴേക്ക് വീണു. അറകളിൽ നിന്ന് അറകളിലേക്ക് ഊർന്നു , വൃണങ്ങളിൽ തഴുകി , അസ്ഥികൾ ഞെരിച്ചു , ചോര ചിന്തിച്ചു അത് താഴെ വീണു. കടൽ മണൽ ത്തരികൾ ആകാശത്തിലേക് ഉയർന്നു. എന്നിട്ടും അവർ അനങ്ങിയില്ല. ഇല്ലാത്ത ചങ്ങലപുട്ടിൽ വിശ്വസിച്ചു അവർ തൽസ്ഥിതി തുടർന്നു.

ശവക്കുഴിതോണ്ടുന്നവർക്ക് ഒരു ഹ്രസ്വ ഗൈഡ്

  നിങ്ങളോടൊപ്പം ഒരു മെഴുകുതിരി  എടുക്കാൻ ഓർക്കുക, ശവക്കുഴിയിൽ നിന്ന് ഒടിഞ്ഞ എല്ലുകൾ നിങ്ങളുടെ കൈപ്പത്തിയെ വേദനിപ്പിക്കും. നിങ്ങളോടൊപ്പം ഒരു ...