Monday, July 30, 2018

അജ്ഞാതന്റെ ഒരിക്കലും ഉയരാത്ത സ്മാരകം.


വീതി കൂടിയ ഈ പുഴയുടെ വക്കിൽ ഇരിക്കുമ്പോൾ ആണ് തിരിച്ചറിയുന്നത് പുഴയിൽ പെയ്യുന്ന മഴക്ക് ശബ്ദം കുറവാണ്. വയലിന്റെ വക്കിൽ നിന്ന് കാണുന്ന മഴയേക്കാൾ ശബ്ദം കുറവ്.സത്യത്തിൽ മഴ നിശ്ശബ്ദയാണല്ലോ, ഹാർഷാരവങ്ങളോട്കൂടി സ്വികരിക്കപ്പെടുമ്പോൾ ആണ് മഴക്ക് ശബ്ദം ഉണ്ടാകുന്നത്, സ്വികരിക്കപ്പെടുന്നതിന്റെ ശബ്ദം . എന്നാൽ  പുഴക്കരയിലെ മഴയുടെ നിശബ്ദത ഒരു തിരസ്കരണം ആണ്, പുഴ ഒരിക്കലും മഴയെ സ്വീകരിച്ചില്ല, വെറുത്തതും ഇല്ല.
കഥയിലെ നായകൻ കറിയ വള്ളക്കടത്ത് കാരൻ ആണ്.പുഴയുടെ രണ്ടു കരകളിൽ ആയി കിടക്കുന്ന ആളുകളെ തമ്മിൽ ബന്ധിക്കുന്ന കടത്ത്കാരൻ. കലാഭേദങ്ങളിൽ കാലങ്ങിയും തെളിഞ്ഞും ഒഴുകുന്ന ആറിന് കുറുകെയും അരിക്കുകളിലൂടെയും നാട്ടുകാരെ ലക്ഷ്യങ്ങളിലേക്ക് കറിയ എത്തിച്ചുപോന്നു , അതിൽ നിന്ന് കിട്ടുന്ന പാരിദോഷികങ്ങളിൽ അവന്റെ കുടുംബവും പുലർന്നു പൊന്നു.
എത്ര വൈകിയാലും കറിയ കടത്ത് പുരയിൽ കാണും. ഇടക്ക് പൊരേൽ പോയി കഞ്ഞി കുടിക്കുകയോ ഉറങ്ങുകയോ ചെയ്യുക ആണെങ്കിൽ കൂടി ആരേലും വിളിച്ചാൽ കറിയ ഓടി വരും. എന്നാൽ വന്ന് വിളിച്ചവർ പ്രിയപ്പെട്ടവർ അല്ല എങ്കിൽ കറിയ ഒന്ന് അമന്തിക്കും ,ഒന്ന് ചൊറിയും മധുരമായി തന്നെ. ആണ്ടിൽ ഒരിക്കെ ആറാനയെയും ഒഴുക്കി തൊറാന വെള്ളം വരുമ്പോ നാട്ടിലെ പ്രമാണിമാർക്കൊന്നും കറിയ വള്ളം കൊടുക്കില്ല, ഇഷ്ടപ്പെട്ട ചില ആളോൾക്ക് മാത്രം.
ഒരു രാത്രി കറിയ തോണിത്തലപ്പിൽ മാനം നോക്കി കിടക്കുക ആയിരുന്നു. അന്നേരം ആകാശത്ത് ഒച്ചയിട്ട് ചിറക് വീശി കടന്ന് പോകുന്ന വവ്വാൽ കൂട്ടം കറിയ കണ്ടു.കറിയ ഓർത്തു  'പടിഞ്ഞാട്ട്  പ്ലാപ്പിളി തോട്ടത്തിലെ കാവിലെ വലിയ പടുമരത്തിലും അക്കരെ വലിയ ആഞ്ഞിലിത്തലപ്പിലും താമസിക്കുന്ന വവ്വാല്ക്കുട്ടം ആണ്, അവറ്റോൾക്ക് അക്കാരേം ഇക്കാരേം പോകാൻ എന്റെ ആവശ്യം ഇല്ല!'.കറിയ ഒന്ന് ചിരിച്ചു, ഓളത്തിന്റെ താളത്തിൽ അയാൾ ഒന്ന് മയങ്ങി. ഉറക്കത്തിൽ കറിയ ഒരു സ്വപ്നം കണ്ടു, 'പടിഞ്ഞാട്ട് പ്ലാപ്പിളി പറമ്പിലെ കാവിലെ പടുമരത്തിന്റെ തലക്കൽ കാറ്റ് പിടിക്കുന്നു, ആടി ഉലയുന്ന മരത്തലപ്പിൽ നിന്നും ചിറകടിച്ചു യുദ്ധം ചെയ്തു പറന്ന് പോകുന്ന വവ്വാൽ കൂട്ടം, വലിയ ഒച്ചയോടുകൂടി കടപുഴകി വീഴുന്ന മരം, മരത്തിൽ പടർന്ന് കയറിയിരുന്ന വള്ളിപ്പടർപ്പ് കൾക്ക് ഇടയിപ്പെട്ടു പറക്കാൻ കഴിയാതെ കുടുങ്ങി മരത്തിന്റെ ഇടയിൽപ്പെട്ടു ചത്ത് പോകുന്ന ഒറ്റപ്പെട്ട വവ്വാലുകൾ.പുഴക്കരയിൽ നിന്ന് ഓടി വീണുകിടക്കുന്ന റബർ കരിയിലയും ചുള്ളിക്കമ്പുകളും ചവിട്ടി അരച്ച് ഓടിച്ചെല്ലുന്ന കറിയ കാണുന്നത് കടപുഴകി വീണ കാവിലെ വന്മരത്തിന്റെ വേരു പൊന്തിപൊന്ന കുഴിയിൽ ഇരുന്നു ചൂണ്ട ഇടുന്ന തന്റെ അപ്പനെ ആണ്!' കറിയ ഞെട്ടി എഴുന്നേറ്റു , അപ്പാ എന്ന് വിളിച്ചു കറിയ കരയാൻ തുടങ്ങി. കറിയയുടെ കരച്ചിലിന്റെ താളത്തിൽ വള്ളം മെല്ലെ ഇളക്കാൻ തുടങ്ങി. തോണിയുടെ  ഇളക്കത്തിൽ ഉലയുന്ന ചന്ദ്രബിംബത്തിനോടൊപ്പം കറിയ തന്റെ മുഖവും കണ്ടു, എന്തെന്നില്ലാത്ത ഒരു വിഷമം കറിയ യെ വീണ്ടും വീണ്ടും കരയിച്ചു. ആ കരച്ചിലിന്റെ താളത്തിൽ വള്ളം വീണ്ടും ഉലയാൻ തുടങ്ങി. പുഴയരികിലെ  മിന്നാമിന്നി കുടുകൾ അയാളെ ആശ്വസിപ്പിക്കാൻ എന്നപോലെ മിന്നാൽ തുടങ്ങി. എന്നാൽ അപ്പോൾ പുഴയുടെ ഇക്കരെ പറമ്പിന്റെ അങ്ങേ ഓരത്ത് തമസിക്കുന്ന പാസ്റ്റർ അപ്പന്റെ വീട്ടിൽ നിന്നും ഉച്ചത്തിൽ ഉള്ള നിലവിളി കേട്ടു, പാസ്റ്റർ അപ്പനും രണ്ടു പെങ്ങന്മാരും ആണ് അവിടെ താമാസം, അവരുടെ പ്രാർഥനയുടെ മുരളിച്ചകളും അലറലുകളും അവൻ നേരത്തെയും കേൾക്കാറുള്ളത് കൊണ്ട് അവന് അത് പുതുമ ആയിതോന്നി ഇല്ല, പക്ഷെ ഇത്തവണ അത് അങ്ങനെ ആയിരുന്നില്ല, പാസ്റ്റർ അപ്പൻ കർത്തവിൽ നിദ്ര പ്രാപിച്ചിരിക്കുന്നു, പിന്നീട് അങ്ങോട്ടുള്ള കറിയയുടെ ദിവസപ്പാതികൾ കറിയ കർമ്മനിരതൻ ആയി, അവന്റെ ഉള്ളിൽ നിറഞ്ഞ കാരണമില്ലാത്ത വിഷമങ്ങളെ ഒതുക്കി വച്ച് അവൻ ആ കുടുംബത്തിന്റെ വിഷമങ്ങൾ അക്കരക്കും സന്ത്വനങ്ങൾ ഇക്കരക്കും കടത്തുന്ന കണ്ണി ആയി മാറി. അക്കരെ നിന്നും ബന്ധുക്കളെയും സഹവിശ്വാസിമാരെയും  വാളക പള്ളിയില്നിന്നും പുരോഹിതന്മാരെയും കൊണ്ട് വരികയും കൊണ്ട് വിടുകയും ചെയ്ത് പൊന്നു. കറിയ ക്ക് വിശന്നില്ല , കാരണം അറിയാത്ത സങ്കടം കറിയ യെ പിന്നെ അലട്ടിയില്ല. കറിയ തോണിറ്റകുഴഞ്ഞുകൊണ്ടിരുന്നു. ഒരു മരണം അനാഥാർ ആക്കിയ ആ രണ്ടു സഹോദരിമാരുടെ സങ്കടം അവൻ സ്വന്തം സങ്കടമോ കടമയോ ആയിക്കണ്ട്  പ്രത്യുപകാരം പ്രദക്ഷിക്കാതെ സഹായിച്ചു.ഒരു രാത്രിയുടെ അവസാനം വരേയ്ക്കും ഇടതടവില്ലാത്ത തോണിയാത്രകൾ തുടർന്ന്. വെളുമ്പൻ ഇടിയും ചീറി നിൽക്കുന്ന മഴയും ഉള്ള ഒരു നനഞ്ഞ പകൽ ആയിരുന്നു പിറ്റെന്നത്തേത്.  ശവം വാളകപ്പള്ളിയിൽ അടക്കാൻ കൊണ്ടുപോകാൻ  സഹോദരിമാരും വിശ്വാസികളും  വിലാപയാത്രയായി എത്തി. കറിയ തയാർ ആയി ഇരിക്കുക ആയിരുന്നു.കാറിയേടെ വള്ളത്തിൽ സഹോദരിമാരും പാസ്റ്റർ അപ്പന്റെ ശവവും കയറി. ചിറി ചിറി നിൽക്കുന്ന മഴയിൽ കലങ്ങി വരുന്ന പുഴയുടെ ഓരം പിടിച്ച് കറിയ വള്ളം തുഴഞ്ഞു. നീളൻ മുളം കഴ മണൽ നിലങ്ങളിയിൽ കുത്തി ഊന്നി വള്ളം മുന്നോട്ട് നീക്കി കൊണ്ട് ഇരുന്നു. കലങ്ങിയ കണ്ണുകളും ആയി സഹോദരിമാർ വള്ളത്തിൽ ഇരുന്നു പാസ്റ്റർ അപ്പന്റെ ചേതന അറ്റ ശരീരവും കറിയയുടെ തുഴച്ചിലും മാറി മാറി നോക്കിക്കൊണ്ടിരുന്നു.  ഇടത് വശം ചേർന്ന് നീങ്ങിയ വള്ളം ഓരത്ത് കിടന്ന പാഴിയും പായലും വകഞ്ഞു നീക്കി പുഴക്കുകുറുകെ തിരിയാൻ തുടങ്ങി. സഹവിശ്വാസികൾ സഞ്ചരിക്കുന്ന വള്ളങ്ങൾ കറിയയുടെ വള്ളത്തെ അനുഗമിച്ചുകൊണ്ടിരുന്നു. ഒന്നിന് പിറകെ ഒന്നായി അടുത്ത് അടുത്ത് നീങ്ങുന്ന വള്ളങ്ങൾ പുഴക്കു കുറുകെ കെട്ടിയ കറുത്ത വള്ളി പോലെ നീങ്ങി. അക്കരെ കര എത്തിയ വള്ളങ്ങൾ വാളക കരയിലേക്ക് കയറുന്ന കൈത്തൊടി ലേക്ക് തിരിഞ്ഞു.കൈത്തൊടിൽ നിറയെ കളിമണ്ണാണ്. നിറയെ കളിമണ്ണുമായി ഒരുപറ്റം വള്ളങ്ങൾ കൈത്തോടിൽ നിന്ന് പുഴയിലേക്ക് ഇറങ്ങി വന്നു കൊണ്ടിരുന്നു. നിറഞ്ഞ കണ്ണും ഉറക്കം കളഞ്ഞ ക്ഷിണവും ആയി വള്ളം തുഴഞ്ഞ കറിയ ഒരു കൂട്ടി ഇടി ഒഴിവാക്കാൻ തന്റെ നീളം ഏറിയ കഴ എതിരെ വന്ന വള്ള ത്തിലെ കളിമൺ കൂനയിൽ കുത്തി, വള്ളങ്ങൾ കൂട്ടി മുട്ടുന്നത് ഒഴിവായി എങ്കിലും കളിമണ്ണിൽ ഉറഞ്ഞ തന്റെ കഴ തിരിച്ചു ഊരി എടുക്കാൻ കറിയ ക്ക് ആയില്ല. കറിയ യും സഹോദരിമാരും പാസ്റ്റർ അപ്പനും കുലുങ്ങി, കറിയ ശക്തമായി വലിച്ചു വലിച്ചത്തിന്റെ ആയത്തിൽ കറിയയുടെ വള്ളം മുങ്ങിപ്പോയി.പാസ്റ്റർ അപ്പന്റെ ശവത്തിന് ഒപ്പം സഹോദരിമാരും കറിയ തന്നെയും വള്ളത്തിന്റെ അടിയിൽ പെട്ടുപോയി , ഒരുമിച്ചു മുങ്ങിയ സഹവിശ്വാസികളിൽ ചിലർ പാസ്റ്റർ അപ്പന്റെ ശവം പൊക്കി എടുത്തു. കറിയ തന്റെ വള്ളം വലിച്ചു കരയിൽ അടുപ്പിച്ചുവച്ചു. സഹോദരിമാരെ തിരയാൻ കറിയ വീണ്ടും വെള്ളത്തിലേക്ക് ചാടി, പാസ്റ്റർ അപ്പന്റെ ശവം കണ്ടുകിട്ടിയ സന്തോഷത്തിൽ സഹവിശ്വാസികൾ ഒരുമിച്ചു പാടാൻ തുടങ്ങി "സഹോദരിമാർ പോയാൽ എന്താ, നമുക്കു നമ്മടെ ശവം കിട്ടിയല്ലോ, നമ്മുടെ ശവം കിട്ടിയല്ലോ, കിട്ടിയല്ലോ!", അവർ ശവം അടക്കാൻ വാളകപ്പള്ളിയിലേക്ക് പോയി.
കയത്തിൽ മങ്ങിപ്പോയ സഹോദരിമാരെ കറിയ ഒറ്റക്ക് തിരഞ്ഞു. പക്ഷേ കണ്ടുകിട്ടി ഇല്ല. ചിറി പെയ്യുന്ന മഴയിൽ നനഞ്ഞു കറിയ കരക്ക് ഇരുന്ന് കരയാൻ തുടങ്ങി. എന്തെന്ന് ഇല്ലാതെ ഉള്ളിൽ നിറഞ്ഞ വേദന എന്തിന് വേണ്ടി ആയിരുന്നു എന്ന് കറിയ ക്ക് അപ്പോൾ മനസിലായി. പുഴയൊരത്തേക്ക് ചാഞ്ഞു നിൽക്കുന്ന ചില്ലയിലെ നഞ്ചിൻ കായ കറിയ പറിച്ചു തിന്നു.തൊണ്ടയിലെയും  വയറിലെയും തോലുപൊള്ളിച്ചു നെഞ്ചിൻ കായയുടെ നീര് അയാളുടെ വയറ്റിലേക്ക് ഇറങ്ങി പോയി. അന്നേരം ആവഴി ശവം അടക്കുകഴിഞ്ഞു വന്ന സഹവിശ്വാസികളിൽ ചിലർ കറിയയുടെ നേരെ വിരൽചുണ്ടി ,"ഇവനാണോ ഒരു കടത്ത്കാരൻ , നമ്മടെ സഹോദരിമാരേം കൊന്നേച്ചു"അവർ കയ്യിൽ കിട്ടിയത് കൊണ്ട് അയാളെ എറിയാൻ തുടങ്ങി. ഏറു സഹിക്കാൻ വയ്യാതെ കറിയ തോണിയുമായി പുഴയുടെ നടുക്കേക്കു പോയി, അക്കരെയും ഇക്കരെയും നിന്ന് വിശ്വാസികൾ കടത്തുകാരൻ കറിയ യെ കല്ലെറിഞ്ഞു. കൈയിൽ ഇരുന്ന കഴ പുഴയിൽ കുത്തി നിർത്തി കറിയ ചോരതുപ്പി വള്ളത്തിൽ വീണു മരിച്ചു. അക്കരെയും ഇക്കരെയും നിൽക്കുന്ന വിശ്വാസികളുടെ  ഏറു കൊണ്ട് കറിയ യുടെ ശവവും തോണിയും പുഴക്കു നടുവിലൂടെ ഒഴുകി പോയി. കറിയയുടെ സ്മാരകം പോലെ കുത്തി നിർത്തിയ കഴ പുഴക്കു നടുവിൽ നിന്നു.
അനന്തകൃഷ്ണൻ

Saturday, June 9, 2018

കഥ തീരുമ്പോൾ ഒരു വാനമ്പാടി പറക്കുന്നു.


 കാലങ്ങളായി സാധാരണയിൽ കൂടുതൽ വേഗത്തിൽ ഒരു കാറ്റോ മഴയോ ഉണ്ടാട്ടിട്ടില്ലാത്ത കൂമനും നരിച്ചിറുകളും ഒളിഞ്ഞിരിക്കുന്ന ഒരു ഗ്രാമം. പന വിറ്റ് കാലം പൊക്കുന്ന ചോയിമാർ അവിടെ കൂടി വരികയാണ്, ചോയിമാർ എന്നാൽ പനങ്കള്ളു ചെത്തി വീട്ടിൽ വച്ച് വിൽക്കുന്ന ഒരുകൂട്ടം ആളുകൾ ആണ് അവിടെ, പക്ഷെ ഇപ്പോൾ അവർ അദ്വാനം ഏറിയ പനങ്കള്ളു ശേഖരം അവർ നിർത്തി വരികയാണ്.കലിന് ആവശ്യക്കാർ ഇല്ലാത്ത  കൊണ്ട് അല്ല,  അദ്വാനഭയം.രാപ്പകൽ ഇല്ലാതെ നാട് മുഴുവൻ നടന്ന് കളുണ്ടാക്കുന്ന ശ്രമകരം ആയ ജോലി അവർ മതിയാക്കി,മടിയാക്കി!
അപ്പൻ അപ്പുപ്പന്മാർ ആയിട്ട് അവർക്ക് നട്ടുനനച്ചു പാക്കപ്പെടുത്തികൊടുത്ത പനമരങ്ങൾ അവർ ഇപ്പോൾ ഒരുകൂടം പരദേശികൾക്ക് വിൽക്കുന്നു.അവർ പനയും പന നിൽക്കുന്ന മണ്ണും പനയുടെ വിസ്താരത്തിൽ നേരെ മുകളിലേക്കുള്ള അകാശവും വിലക്ക് വാങ്ങാൻ തുടങ്ങി.കൈ അകലത്തിൽ പനമരങ്ങൾ നിറഞ്ഞ നാട്ടിലെ ഒരോ പനമരവും അതിരിക്കുന്ന മണ്ണും അതിന് മിതേയുള്ള ആകാശവും അങ്ങിനെ പരദേശികൾ സ്വന്തം ആക്കാൻ തുടങ്ങി.നാടിനെ ,പാരമ്പര്യത്തെ ,മണ്ണിനെ ആകാശത്തെ വിൽക്കുന്ന ചോയിമാർ എന്താണ് വിൽക്കുന്നത് എന്ന് മറക്കാൻ തുടങ്ങി.വന്ന് വന്ന് കളുണ്ടാക്കുക എന്ന അവരുടെ കുലതൊഴിൽ തന്നെ മറക്കാൻ തുടങ്ങി.
പക്ഷേ ഒരുനാൾ മാറാല തുക്കുക ആയിരുന്ന ചോയിയുടെ ഭാര്യയുടെ വിരൽ അവർ പണ്ട് കള്ളു ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന കത്തിതട്ടി മുറിഞ്ഞു.അത് ആയിരുന്നു തുടക്കം.വരാൻ ഇരിക്കുന്ന വലിയ ചാരത്തിന്റെ കൂനക്ക് കാരണം ആകാൻ പോന്ന തീ അവിടെ തെളിയുക ആയിരുന്നു.അവസാന പനയും വിറ്റകാശുമായി വീട്ടിൽ വന്ന് കേറിയ ചോയികണ്ടത് വിരൽ മുറിഞ്ഞു നിൽക്കാതെ ഒഴുകുന്ന ചോരയും ആയി നിൽക്കുന്ന ഭാര്യയെ ആണ്. പനനങ്കിന്റെ പൊരികൊണ്ടു മുറിവ് പൊതിഞ്ഞു വെള്ളം കൊടുക്കാൻ പാത്രം തിരഞ്ഞ ചോയി കണ്ടത് പാത്രങ്ങളിൽ മലം വീണ് കിടക്കുന്നതാണ്. മുറികെട്ടാൻ ഒരു നുള്ള് തുണിക്കായി അഴകളിൽ നോക്കിയപ്പോൾ ഉപ്പാന്കാക്കകളുടെ കരിങ്കട്ടം വീണ് നാറിയ തുണിക്കെട്ടു കൾ കണ്ടു.അതേ തുടർന്ന് അപ്പുറവും ഇപ്പുറവും ഉള്ള ചോയിമാരുടെ വീടുകളിൽ നിന്നും സമാന തോതിൽ ഉള്ള കരച്ചിലുകൾ കേട്ടു തുടങ്ങി.കരച്ചിലുകൾ നിലവിളികൾ ആയും നിലവിളികൾ അലമുറകൾ ആയും മാറാൻ തുടങ്ങി.
ചോയിമാരുടെ സ്വന്തം അല്ലാണ്ട് ആയിമാറികഴിഞ്ഞ പനമരതതലപ്പുകൾ തീ പിടിച്ചു ആളാൻ തുടങ്ങി.തിയിൽ നീന്ന് ആളി പടർന്ന പന മരങ്ങൾ പലതും കടയൊടിഞ്ഞു നിലം പൊത്താൻ തുടങ്ങി. ഓരോന്നായി  തീകത്തി തുടങ്ങിയ പനമരതതലപ്പുകളിൽ കാറ്റ് പിടിക്കുമ്പോൾ മറ്റൊന്നിലേക്ക് അതിൽ നിന്ന് അടുത്തതിലേക്ക് എന്ന പോലെ തീ ഓടിക്കളിക്കാൻ തുടങ്ങി.
ചോയിമാർ എല്ലാം കത്തി അമരുന്ന പനമരച്ചുടിലും ഭയത്തിലും നീറാൻ തുടങ്ങി.പനവാങ്ങിയിരുന്ന പരദേശികൾ പലരും ഇതിനോടകം നാട് വിടാൻ തുടങ്ങി.നാടുമുടിക്കാൻ എല്ലാവരേം പട്ടിണിക്കിട്ട് കൊല്ലാൻ ചാവ് വളം കിട്ടിയ മണ്ണ് സ്വന്തം ആക്കാൻ ഓടിപ്പോയ പരദേശികൾ ചെയ്ത വേല ആയി ആണ് അവർ മനസിലാക്കിയത്.
എന്നാൽ ഇത്രയും നാൾആയി വശം തളർന്ന് മുഖം കൊടിയ മുത്തചോയിയുടെ അമ്മ അവർക്ക് സത്യം പറഞ്ഞു കൊടുത്തു.
"കള്ളിന്റെ മണം ഇഷ്ടപ്പെട്ടിരുന്ന ,വിശർപ്പിന്റെ ഒഴുക്ക് കാണാൻ ഇഷ്ടപ്പെട്ട് ഇരുന്ന പരമ മൂപ്പൻ കരിങ്കുട്ടി ചാത്തന്റെ കോപക്കളി യാണ്"!
ആദ്യം ഒന്ന് മടിച്ചെങ്കിലും ഓരോ ചോയിമാരുടെയും ഉള്ളിൽ ഇരുന്ന് കാർന്നോന്മാർ പറയാൻ തുടങ്ങി "നാമ്പെടാ ..., നാമ്പെടാ...."
ചോയിമാർ അത് വിശ്വസിച്ചു ,മുത്തമ്മയുടെ ഉപദേശപ്രകാരം അക്കര കുന്നിലേക്ക് യാത്ര തിരിച്ചു. ഗ്രാമത്തിന്റെ തെക്ക് വശത്ത് ചക്രവാളത്തോളം നീണ്ടു നിൽക്കുന്ന കുന്നാണ് അക്കരകുന്ന് അക്കരക്കുന്നിന്റെ അവസാനത്തെ ചെരുവിൽ ആണ് മന്ത്രവാതിമാർ ആയ ചോയിമാർ താമസിക്കുന്നത്.പങ്കാട്ടിൽ നിന്ന് ഉയർന്ന കരിമ്പുകകൾ എന്തോ അപയത്തിന്റെ ലക്ഷണം ആയി കണ്ടു മനസിലാക്കിയ മന്ത്രവാദി ചോയിമാർ അപായ പൂജക്കായി കാത്തിരിക്കുക ആയിരുന്നു.എന്നാൽ കുട്ടത്തിൽ നിന്ന് യോഗ്യൻ എന്ന് തോന്നിയ ഒരുത്തനെയും കുട്ടി ചോയിമാർ നാടിറങ്ങി.
മന്ത്രവാദിച്ചോയി അപായ പൂജ ചെയ്തു തേക്കുനിന്നും പാടിഞ്ഞാറുനിന്നും കിഴക്ക് നിന്നും വടക്കുനിന്നും ഒരുപറ്റം കൂനൻ ഉറുമ്പുകൾ വരിവരിയായി നടന്നുവരാൻ തുടങ്ങി.ആശ്വാസം വന്ന മന്ത്രവാദിച്ചോയി ഒന്ന് ചിരിച്ചു.അത് കണ്ട് നല്ല സൂചന ആയി തോന്നിയ ചോയിമാർ എല്ലാം ചിരിച്ചു.വരിവരിയായി വന്ന കുനൻ ഉറുമ്പുകൾ ഒരു ഇരുമ്പണിയിൽ ചെന്ന് ലയിച്ചു.കരിങ്കുട്ടി ചാത്തൻ വന്ന് ലയിച്ച ഇരുമ്പണി അക്കരെ കുന്നിന്റെ മുകളിൽ നിക്ഷേപിക്കാൻ ചോയിമാർ യാത്രയായി.എന്നാൽ വഴിമധ്യേ താളംതുള്ളിയ കുതിർക്കുളമ്പടിയിൽ ആണി ചാടിപ്പോയി.വഴിയിൽ എവിടെയോ വീണുപോയ ആണി അവർ അക്കാരക്കുന്നിൽ മുഴുവൻ പരാതി നോക്കി.കൈമോശം വന്ന് പോയ ആണി അവർക്ക് വീണ്ടും കുഴപ്പങ്ങൾ ഉണ്ടാക്കുമോ എന്ന് ഭയന്ന ചോയിമാർ ചാരക്കുമ്പാരം ആയ താഴ്‌വാരം വിട്ടു അക്കരക്കുന്നിന്റെ അപ്പുറത്തെ കരയിലേക്ക് യാത്ര തിരിച്ചു. അക്കാരക്കുന്നിന്റെ അപ്പുറത്തെ ക്കരയിൽ അവർ പുതിയ പനവിത്തുകൾ പാകി,തൈ കൾ നട്ടു അവക്ക് വെള്ളം തേവി കരിഞ്ചരം ആയ പൈതൃകം  തിരിച്ചുപിടിക്കാൻ ഉള്ള ശ്രമത്തിൽ ജീവിച്ചു പൊന്നു. എന്നാൽ കാലങ്ങൾക്കു ശേഷം മറ്റൊരു സംഭവം ഉണ്ടായി.
പ്രസവവേദന കൊണ്ടുപുളയുന്ന ഭാര്യയെയും പേറി അക്കാരാകുന്നിന്റ     താഴ്‌വരത്തിലൂടെ വരികയായിരുന്ന പ്രദേശിയുടെ കാലിൽ കരിങ്കുട്ടിചാത്തനെ ആവാഹിച്ച ആണി കയറി. പെട്ടന്ന് കണ്ണിൽ ഇരുട്ട് കയറിയ പ്രദേശിയുടെ കാതുകളും മുക്കും കൂർത്തു വരാൻ തുടങ്ങി, തൊലിനിറം മങ്ങുകയും പിന്നിൽ മുണ്ട് തുളച്ചു വാൽ പുറത്തേക്ക് വരികയും ചെയ്തു. ഒറ്റച്ചവിട്ടിൽ ചാത്തൻ ആയി മാറിയ പരദേശി ഭാര്യയെ താഴെ ഇറക്കി വച്ച് ഒരു കുറ്റിക്കാട്ടിൽ കയറി ഒളിച്ചു.പ്രസവ വേദനയിൽക്കരയുന്ന പ്രദേശിയുടെ ഭാര്യയുടെ കരച്ചിലിൽ അക്കരക്കുന്ന് വിറക്കാൻ തുടങ്ങി.
അനന്തകൃഷ്ണൻ


Sunday, October 8, 2017

മഴുവിന്റെ കഥ

മഴുവിന്റെ കഥ.
വേദമന്ത്രങ്ങൾ മാത്രം മുഴങ്ങിയ കാതുകളിൽ മനസ്സിൽ നിറയെ രോദനങ്ങൾ , ആർത്തനാദങ്ങൾ.മാമുനിയുടെ ഉള്ളിൽ ഉറഞ്ഞു തുള്ളി അലയടിക്കുന്ന കോപത്തിന്റെ  ,കലിയുടെ കടലിന്റെ മേലെ എണ്ണപ്പാട പോലെ തടം കെട്ടിയ ഈ രോദനങ്ങൾക്ക് ആ കോപകടലിന്റെ തിരടയിളക്കങ്ങൾ അടക്കാൻ ആയില്ല.
‌അധിക്കാരത്തിന്റെ തിമിരിൽ അപരാധങ്ങൾക്ക് മുതിർന്ന ക്ഷത്രി്യകൂട്ടരുടെ ചോര പുരണ്ട മഴു മാമുനിയുടെ കൈകളിൽ ഇരുന്ന് വിറച്ചു.പടിഞ്ഞാറു നിന്ന് വീശുന്ന കാറ്റു ഉള്ളിലെ തീ ആളികത്തിക്കുന്ന ഹഫിസായി , കമണ്ഡലം പിടിക്കാൻ ശീലിച്ച കൈയിൽ മഴുവെന്തിയതിനു പിതാവ് കല്പിച്ച ദേശാടനം ഒരു പ്രായശ്ചിത്തം പോലെ കഴിച്ചുവന്ന തനിക്കു വീണ്ടും പാപകുന ഉയർത്തേണ്ടി വന്ന ദുർനിമിഷത്തിന്റെ നിയതി നിയോഗത്തെ പറ്റി മാമുനി ചിന്തിച്ചില്ല, ഓർമ്മ തെളിയിക്കാൻ മനഃപാടം വേദമന്ത്രങ്ങൾ മാമുനിക്ക് തുണയായി വന്നില്ല , ക്രോധക്കടലിന്റെ താളത്തിൽ മഴു വീണ്ടും ഉയർന്നു വീശി. കബന്ധങ്ങളുടെ കുമ്പാരകൂട്ടിനിടയിൽ നിന്ന് ആ അവതാരപുരുഷൻ ,ചിരഞ്ജിവി ആയ ആ മഹാമുനി പടിഞ്ഞാറോട്ട് നടന്നു.
‌നിയോഗത്തിന്റെ വഴികാട്ടി പോലെ വീശുന്ന കാറ്റു അനുഗമിച്ചു. പ്രതികാരം കൊണ്ടും ശാന്തമാകാത്ത മനസിന്റെ തീ കടലിനു മുകളിൽ കാർമേഘങ്ങൾ ഇരുണ്ട്കൂടാൻ തുടങ്ങി.ശിരസറ്റ ശരീരങ്ങൾ അരക്ഷിതർ ആക്കിയ കുട്ടികളുടെ തേങ്ങലുകൾ മഴയായി പെയ്യാൻ തുടങ്ങി.ചുടു നീരാവി ഉയർത്തി അടങ്ങാൻ ഭാവിക്കുന്ന കടലിൽ നിന്ന് ഒരായിരം ചിന്തകൾ ഉയിർത്ത് വന്നു. എവിടെ ആയിരുന്നു തുടക്കം ?കാർത്തവര്യർജ്ജുനന്റെ മോഹങ്ങളുടെ തുടക്കം സുരഭിയിൽ ആയിരുന്നു കൊതിക്കുന്നതെല്ലാം തരുന്ന ദിവ്യതയെ അപഹരിച്ചവർക്കുള്ള ശിക്ഷയിൽ തുടങ്ങിയ ക്രോധതിന്റെ നേരിപ്പോട് ദേശാടനത്തിലും തന്റെ  തന്നെ അച്ഛനമ്മ മാരുടെ അരുംകൊലയിലും അവസാനിച്ചില്ല.നിയതിയുടെ കണക്കിൽ ഒരു ജനതയുടെ മുഴുവൻ കബന്ധകുമ്പാരം കൂടി.
‌ദൈവമേ... എന്റെ പ്രിയപ്പെട്ട പ്രപഞ്ച സത്യങ്ങളെ നിങ്ങൾ എന്താണ് എന്നെക്കൊണ്ട് ചെയ്യിച്ചത്?
‌മാമുനി കുറ്റബോധത്തിൽ നീറുവാൻ തുടങ്ങി.കാറ്റിനൊപ്പം ഒഴുകി വഴിനീളെ മുക്കുറ്റിയിലും ,പണലിലും,സകലാപുൽക്കൊടികളിലും ക്ഷത്രിയ വീഴ്ത്തി ചെന്ന് നിന്നത് സഹ്യന്റെ നെറുകയിൽ.
‌നിയതിയുടെ കാറ്റിന്റെ ശക്തി കൂടി വന്നു .വിറങ്ങലിച്ചു നിന്ന് മാമുനിയുടെ  ഉള്ളിലെ കുറ്റബോധം ഉമിത്തിപോലെ നീറി.പ്രതികാരത്തിന്റെ അർഥമില്ലയ്മയിൽ കൂട്ടായി നിന്ന ക്രോധത്തിന്റെ പ്രതിരുപമായ ആ മഴുവിൽ്നിന്നും ചോര ഒരു പാരിദോഷികം പോലെ വീണുകൊണ്ടിരുന്നു. അവശേഷിക്കുന്ന ക്രോധവും പാപഭാരവും മഴുവിലേക്കു അവാഹിച്ചു മാമുനി ആ മഴു വാനിലേക്കു എറിഞ്ഞു.
‌വായുവിനെ തലങ്ങും വിലങ്ങും മുറിച്ചു നീങ്ങിയ മഴു ഒരു നിമിഷം വാനിൽ സ്ഥബ്ദം ആയി നിന്നു. എങ്ങുനിന്നോ പരമാത്മാവിന്റെ അശരീരി മുഴങ്ങി.
‌"ഈ മഴു വീഴുന്നിടം കടൽ മാറി കര ആയിത്തിരും ,മോഹഭംഗങ്ങളിൽ നീറുന്ന ,അശാപാശക്കെട്ടിൽ പോരടിക്കുന്ന ,ക്രോധത്താൽ കൊല്ലുന്ന, ഒരു ജനത ഇവിടെ ജീവിക്കും, ഈ മഴുവിന്റെ പാപം അവരിനി പേറിക്കൊള്ളും"!!
കടലിൽ വീണ മഴു ആ കടലിന്റെ ഒരു പങ്കു കര ആക്കി.പരമാത്മാവിന്റെ ആശരീരിയിൽ വിഷമം കൊണ്ട മാമുനി സഹ്യന്റെ  കാണാമറയത്തെ ഏതോ മുനിയറയിൽ ഇന്നും പ്രാർഥനയിൽ ആണ്, തന്റെ പ്രതികാര പാപത്തിന്റെ തുടർച്ചയും പേറി ജീവിക്കുന്ന മനുഷ്യരുടെ മോക്ഷത്തിന്...!!!!!!!

Saturday, July 9, 2016

ഒരുപിടി വാടാമലരുകൾ ......



            അവള്‍ ,അവള്‍, .... പറയാനോ ഒര്മിക്കണോ ശ്രമിക്കുമ്പോള്‍ എല്ലാം വേദന തോന്നുന്ന വിങ്ങലായി അവള്‍ മാറികഴിഞ്ഞിട്ടും അയാളുടെ ഹൃദയമിടിപ്പുകള്‍ അവള്‍,അവള്‍  എന്ന് മിടിച്ചുകൊണ്ട് ഇരികുന്നു.
            വര്‍ഷങ്ങള്‍ക്ക് മുന്പ് കുറേ മരിച്ച പോയ സന്ധ്യകള്‍ക്ക് അപ്പുറത്താണ് അവളുടെ ഓര്‍മ്മകള്‍,കരിമ്പന തോട്ടങ്ങള്‍ക്ക് മുകളിലുടെ ഉള്ള ഗന്ധര്‍വ സന്ജ്ജരങ്ങളുടെ കൊള്ളിയാന്‍ മിന്നലാട്ടങ്ങളെക്കാള്‍ വേഗത്തില്‍ ഓര്‍മകളുടെ കരകളിലേക്ക് പൊയ് വരുന്ന ഒരു ഗഗനചാരി ആണ് അയാളിപ്പോള്‍...
            രണ്ടു മെഡിക്കല്‍ സ്ടുടെന്റ്സ് തമ്മില്‍ തോന്ന്യേക്കാവുന്ന ആകര്‍ഷണങ്ങള്‍ അപ്പുറത്ത് അവര്‍തമ്മില്‍ ഉള്ളത് ‘ജന്മാന്തര ബന്ധം ’ ആണെന്ന് ഒരിക്കല്‍ അയാള്‍ പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു. അവള്‍ അതില്‍ ഒന്നും വിശ്വസിച്ചിരുന്നില്ല. പക്ഷേ അയാള്‍ പറഞ്ഞുകൊണ്ടിരുന്നു,
”അവളുടെ മുടിക്ക് പിറന്നു വീണ കുഞ്ഞിന്‍റെ നിഷ്കളംക ഗന്ധം ആയിരുന്നു,അവളുടെ കണ്ണുകള്‍ മന്പെടകളെ പോലുള്ളവ ആയിരുന്നു. അവളുടെ ചിരിയുടെ ഒരു കോണില്‍ കുസൃതി ഒളിച്ചിരിക്കുന്നുണ്ടായിരുന്നു”
ഒരുപാട് കുസൃതികള്‍ ,തമാശചിരികള്‍ ,സംസാരത്തിന്റെ സന്ധ്യകള്‍ ,എല്ലാം മരിച്ചു...
അവള്‍ മരിച്ചു..
കത്തിച്ച മന്താരങ്ങള്‍ക്ക് മുന്നില്‍ നിലവിളക്കിനു മുന്നില്‍ തലകുനിഞ്ഞു നിന്ന അയാള്‍ മനസ്സില്‍ ഓര്‍ത്തു,’ഇതും അവളുടെ ഒരു തമാശ’.  അവളെ വലംവക്കുമ്പോള്‍ അവനെ സുഹൃത്തുക്കളില്‍ ആരോ താങ്ങിയിരുന്നു.നിറഞ്ഞ വേദനകളുടെ പാരമ്യത്തില്‍ അയാള്‍ മയങ്ങി വീണു... ഉണര്‍ന്നപ്പോള്‍ അവള്‍ ഇല്ല, കുഞ്ഞിന്‍റെ നിഷ്കളംക ഗന്ധം ഇല്ല,മാന്‍പേട കണ്ണുകള്‍ ഇല്ല..തെളിവുകള്‍ ഒന്നും ബാക്കി വയ്ക്കാതെ അവള്‍ പോയി....  മനസ്സില്‍ അയാള്‍ അന്ന് ഒരു തീരുമാനം എടുത്തിരുന്നു ,ഇനി ഒരു പെണ്ണ് ഇല്ല... അങ്ങനൊരു തിരുമാനം ഇല്ലെങ്കിലും അയാള്‍ക്ക് അതിനു കഴിയുമായിരുന്നില്ല....
പിന്നീട് ഒരുപാട്  ഗ്രീഷ്മങ്ങള്‍ കടന്നു പോയി.. ഒരുപാട് സന്ധ്യകള്‍ മരിച്ചു വീണു. അങ്ങനെ  മരിക്കാന്‍ തയാറെടുത് നില്‍ക്കുന്ന ഒരു  സന്ധ്യയില്‍ അയാള്‍ക്ക് ഒരു പെണ്‍കുട്ടിയുടെ പോസ്ട്ടുമര്ട്ടം നടത്തേണ്ടതായി വന്നു.അങ്ങനെ ചെയ്യുന്നത്തില്‍ വിഷമം തോന്നേണ്ട കാലം ഒക്കെ കഴിഞ്ഞു പോയിരുന്നു.അവളുടെ ശരിരഭാഗങ്ങള്‍ കീറി മുറിച്ചു മരണകാരണം കണ്ടെത്തേണ്ട പ്രക്രിയയില്‍ മുഴുകവേ അയാള്‍ ശ്രദ്ധിച്ചു ,ഒരുപാട് സന്ധ്യകള്‍ക്ക് മുന്പ് തനിക്ക് നഷ്‌ടമായ പേടമാന്‍ കണ്ണുകള്‍ അതെ, വായുവില്‍ പിറന്നുവീണ കുഞ്ഞിന്റെ ഗന്ധം.
അയാള്‍ പുറത്ത് നില്‍ക്കുന്ന അവളുടെ അച്ഛനെ കണ്ടു അമ്മയെ കണ്ടു ,ദുരെ മാറി നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെ കണ്ടു,
”അവര്‍ തമ്മില്‍ ഇഷ്ടം ആയിരുന്നു,”.അയാള്‍ അവനെ അകത്തേക്ക് വിളിച്ചു,അവന്‍ കരയുക ആയിരുന്നു.അവന്‍ പറഞ്ഞു.“അവള്‍ ,അവള്‍ പോയി ,സര്‍ അവളുടെ കണ്ണുകള്‍ പെടമാനിന്റെ പോലെ ആയിരുന്നു, അവളുടെ മുടിക്ക് പിറന്നു വീണ കുഞ്ഞിന്‍റെ നിഷ്കലംഗ ഗന്ധം ആയിരുന്നു”.
അയാള്‍ അമ്പരന്നു പോയി. കടന്നുപോയ ഗ്രീഷ്മങ്ങള്‍ക്കും മരിച്ചു പോയ ഒരുപാട് സന്ധ്യകള്‍ക്കും അപ്പുറത്ത് നിന്ന്, കരിമ്പന തോട്ടങ്ങള്‍ക്ക് മുകളിലുടെ ഉള്ള ഗന്ധര്‍വ സന്ജ്ജരങ്ങളുടെ കൊള്ളിയാന്‍ മിന്നലാട്ടങ്ങളെക്കാള്‍ വേഗത്തില്‍ ഓര്‍മകളുടെ കരകളില്‍ നിന്ന് വന്ന ഞാന്‍ തന്നെ ആണോ എന്റെ മുന്നില്‍ ഇരിക്കുന്നത്,അയാള്‍ ഓര്‍ത്തു...
എന്തോ തീരുമാനിച്ച പോലെ അയാള്‍ attender നെ പുറത്തേക്ക് പറഞ്ഞുവിട്ടു, അകത്തേക് പോയി തിരിച്ചു വന്ന അയാള്‍ അവന്റെ കൈയില്‍ വച്ച് കൊടുത്തു – ഒരു നുള്ള് മുടി ... അവന്‍ പൊട്ടി കരഞ്ഞു കൊണ്ട് നെഞ്ചോട് ചേര്‍ത്ത് വച്ച് പറഞ്ഞു ,”ഡോക്ടറെ മറക്കില്ല,മറക്കാന്‍ പറ്റില്ല ഒരിക്കലും”.
വീണ്ടും ഒരുപാട്  ഗ്രീഷ്മങ്ങള്‍ കടന്നു പോയി.. ഒരുപാട് സന്ധ്യകള്‍ മരിച്ചു വീണു,കൊള്ളിയാന്‍ വേഗത്തില്‍ കരിമ്പന തോട്ടങ്ങള്‍ക്ക് മുകളിലുടെ ഓര്‍മകളുടെ കരകളില്‍ അയാള്‍ പലതവണ പോയി വന്നു...
അങ്ങനെ ഇരിക്കെ ജീവിതത്തിന്‍റെ ഉന്തുവണ്ടിക്കരി പുരണ്ട പകലുകളില്‍ ഒന്നില്‍ അയാള്‍ അവനെ കണ്ടു അയാള്‍ ഇന്ന്‍ ഒരു പെന്‍ഷന്‍ പറ്റിയ ഒരു വയസ്സന്‍ ഡോക്ടര്‍ ആണ്,അവന്‍ ഇന്നൊരു മദ്ധ്യവയസ്കന്‍ ആയ ഉദ്യോഗസ്ഥനും.നഗരത്തിരക്കില്‍ ഭാര്യയും കുട്ടികളും ആയി ജീവിക്കുന്ന അവന്റെ വിശേഷങ്ങളിലുടെ സഞ്ചരിക്കവേ അയാള്‍ അടക്കാന്‍ പറ്റാത്ത ആവേശത്തോടെ ചോതിച്ചു ,“ആ മുടിയിഴകള്‍ ,അതിപ്പോളും സുക്ഷിക്കുന്നുണ്ടോ ?”
അവന്റെ മുഖത്ത് ഒരു അറപ്പ് പടര്‍ന്നു,”അത് ഒരു നഷ്ടത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ആണ്,എന്റെ കൈയ്യില്‍ ഇപ്പോളും ഉണ്ട് അത്, ഭാര്യക്കും മക്കള്‍ക്കും അറിയില്ല, അവര്‍ കണ്ടാല്‍ അത് മറ്റൊരു തലവേദന..!!!”
അയാള്‍ക്ക് നിരാശ തോന്നി. എങ്കിലും അയാള്‍ ഇത് കൂടെ തിരക്കി,”ആ മുടിയിഴകള്‍ക്ക്‌ പിറന്നുവീന കുഞ്ഞുങ്ങളുടെ  നിഷ്കളങ്കമായ ഗന്ധം ഇപ്പോളും ഉണ്ടോ ..?”
അവന്‍ അവക്നയോടെ പറഞ്ഞു...”തുറന്നു പറയാമല്ലോ തിരക്കുകള്‍ യാത്രകള്‍ പറ്റാറില്ല.ഡോക്ടര്‍ എനിക്ക് ഒരു ഉപകാരം ചെയണം ഒരു ദിവസം വീടിലെക് വരണം. ഞാന്‍ ,എനിക്ക് അത് എവിടെയും കളയാന്‍ അവില്ല എന്നെ കഴിഞ്ഞാല്‍ ഇത് അറിയാവുന്നത് ഡോക്ടര്‍ ക്ക് ആണ് ,അത് അത്ഒന്ന്‍ കളഞ്ഞു തരണം”!
അയാള്‍ നിര്‍വികരനായ് പറഞ്ഞു,”ഞാന്‍ കളയാം,ഞാന്‍ ച്ചെയാം അത്....”
പിന്നീട് ഒരു ദിവസം അവന്‍ അയാള്‍ക്ക് ആയ മുടിയിഴകള്‍ കൈമാറി..
മുടിയിഴകള്‍ കൈപറ്റി അവന്റെ വീട്ടില്‍ നിന്ന്‍ ഇറങ്ങി അയാള്‍ നീങ്ങി,ദുരെ മാറി അയാള്‍ ഉള്ളിലുള്ള ആകാംഷയുടെ കെട്ടഴിച്ചു , പൊതിഞ്ഞു വചിരിക്കുന്ന ആ മുടിക്കെട് അയാള്‍ തുറന്നു....
അപ്പോള്‍ അവിടെ അയാള്‍ക്ക് ചുറ്റും ഉള്ള വായുവിലും കാറ്റിലും പിറന്നുവീന കുഞ്ഞുങ്ങളുടെ  നിഷ്കളങ്കമായ ഗന്ധം നിറയുന്നുണ്ടായിരുന്നു...
 അപ്പോള്‍ കരിമ്പന തോട്ടങ്ങള്‍ക്ക് മുകളിലുടെ ഉള്ള ഗന്ധര്‍വ സന്ജ്ജരങ്ങളുടെ കൊള്ളിയാന്‍ മിന്നലാട്ടങ്ങളെക്കാള്‍ വേഗത്തില്‍ ഓര്‍മകളുടെ കരകളിലേക്ക് പൊയ് വരുന്ന ഒരു ഗഗനചാരി ആയി മാറിയ അയാള്‍ എങ്ങോട്ടോ പറന്നു പോയി...!!!!



അനന്തകൃഷ്ണന്‍

Saturday, November 28, 2015

പാലപൂക്കളുടെ അഥിതി.....


   പാലപ്പുക്കൾ പൊഴിയുന്ന മുറ്റത്തേക്ക് നോക്കി അയാൾ ഇരുന്നു  ...ഒരുപാടു നാളായി കാത്തിരുന്ന് വന്ന ദിവസത്തിന്റെ മേളം അയാളുടെ കത്തിൽ എപ്പോളും മുഴങ്ങി കൊണ്ടിരുന്നു...
    നേരിയ ശബ്ദത്തോടെ വാതൽ തുറന്നു അകത്തേക്ക് വന്ന അവളുടെ  കയിൽ ഒരു  ബാഗ്ഇരിക്കുന്നത് അയാൾ സംശയത്തോടെ നോക്കി ...
"ഇനി അല്പം മാത്രമേ ഉള്ളു പുലരാൻ... രാത്രിയുടെ ബാക്കിയും  എന്നിട്ടും ബാക്ക്കി ആകുന്ന എന്റെ ജീവിതവും നിനക്ക് തരുന്നു ഞാൻ..."
 അവളോടായി അവൻ പറഞ്ഞു ...
"മം .."
 അവൾ ഒന്ന് അമർത്തി മൂളി..

"എന്റെ ജീവിതം എനിക്ക് ബാക്കി വച്ചതു ഇതാണ് ..."

എന്ന് പറഞ്ഞു അവൾ തന്റെ ബാഗിൽ കരുതിയ ഒരു പൊതി അയാള്ക്ക് നല്കി ...
 
അത് തുറന്നു നോക്കിയ അയാൾ കണ്ടത് കുറച്ചു എല്ലിൻ കഷണവും ചാരവും ആണ് ...

വിറച്ചുകൊണ്ട് അയാൾ അവളുടെ മോഖതെക്ക് നോക്കി .....

അപ്പോൾ ഒരു കാറ്റു ആയി  മാറിയ അവൾ മുറ്റതു അല്പം പാലപ്പുക്കൾ കൊഴിച്ചു എങ്ങോട്ടോ പറന്നു പൊയ് ......


അനന്തകൃഷ്ണന്‍

Saturday, November 21, 2015

ഏതോ രാത്രിയുടെ പകല്‍

കുറെ നേരത്തെ ഉറക്കത്തില്‍ നിന്ന്നു എന്നോണം അയാള്‍ ഞെട്ടി ഉണര്‍ന്നു.ചുറ്റും പൊടിയും മാറാലയും നിറഞ്ഞ ഇടുങ്ങിയ മുറിയില്‍ കട്ടോ വെളിച്ചമോ കടന്നു വന്നിട്ട് കാലങ്ങള്‍ യെന്നു തോന്നും കണ്ടാല്‍.ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു ചുറ്റും നോക്കിയാ അയാള്‍ക്ക് എങ്ങനെ ഇവടെ വന്നെന്നോ എപ്പോള്‍ ഉറങ്ങിയെന്നോ ഓര്‍മവന്നില്ല.വല്ലാത്തൊരു ശ്വാസം മുട്ടല്‍ മാത്രം തോന്നി.പ്രയാസപ്പെട്ടു ആ മുറിക്കു പുറത്തിറങ്ങി ഇനി എന്ത്എന്ന ചോദ്യവുമായി യിടനാഴിയിലുടെ നടന്നു മുറ്റതെതും മുന്‍പ് അയാള്‍ക്ക് ഓര്മ വന്നു വീട് ..മക്കള്‍
എത്രയും  വേഗം വീട്ടില്‍ ഏതാനം ,മദ്യപിച്ചു ബോദം കെട്ടു(അങ്ങനെ ആണെന്ന് തോന്നുന്നു,അതുമാത്രം ഓര്മയില്ല)ഇവിടെ ഈ മുറിയില്‍ കിടന്നു പോയെന്നു അവരോടു പറയരുത് ,പറയാന്‍ ഭംഗിയും വൃത്തിയും ഉള്ള ഒരു കള്ളം കണ്ടുവക്കണം..നുണ പറഞ്ഞാല്‍ അവള്‍ക്കു ഭാര്യക്ക്‌ മനസിലാകും എങ്കിലും സാരമില്ല പറഞ്ഞു നില്ക്കാന്‍ ഒരു ന്യായമാണ് വേണ്ടത്..അയാള്‍ മനസ്സില്‍ ഉറച്ചു.
മുട്ടതെതിയപ്പോള്‍ ആണു മനസിലായത് നേരം ഇനിയും വെളുത്തിട്ടില്ല.നേരിയ വെളിച്ചം വീണു തുടങ്ങു ന്നത്തെ ഉള്ളു.അതോ അവശേഷിച്ച വെളിച്ചം തിരിചെടുകുന്ന സന്ധ്യയാണോ..?
തിരിച്ചറിയാന്‍ സടിക്കുന്നില്ല.പടിഞ്ഞാറ് ചുവന്നു കണ്ടപ്പോള്‍ ഉറപ്പിച്ചു സന്ധ്യ തന്നെ...
റോഡു ലക്ഷ്യമാക്കി നടന്നു,ബസ് സ്റ്റോപ്പാണ് ലക്‌ഷ്യം ,അടുത്ത ബസില്‍ തന്നെ നാട്ടിലേക്കു പോകണം ,ബസ്‌ സ്റ്റോപ്പ്‌ ഒ റോഡോ കവലയോ ഒഅന്നും അയാള്‍ക്ക് ഓര്‍ത്തെടുക്കാന്‍ ആയില്ല.നടന്നു,നടന്നു നടന്നു കൊണ്ടേയിരുന്നു ,സാധാരണ കുറച്ചു നടന്നാല്‍ കിതക്കരുല്ലതാണ് എപ്പോലെന്തോ അങ്ങനെ ഉണ്ടാകുന്നില്ല ,മത്സരിച്ചു എടുത്തു വച്ച കാലടികളുടെ കുടെ നീങ്ങി എത്തിയത് നിറയെ വള്ളികള്‍ തുക്കി തെക്കുന്നു വീശുന്ന കാറ്റിന്റെ കുടെ ഇലകള്‍ എളക്കി നില്‍ക്കുന്ന ആളിന്റെ ചോട്ടില്‍ ആണു.
തലപൊക്കി നില്‍ക്കുന്ന തണല് തരുന്ന ആലിന്റെ ചുവട്ടില്‍ പതിവായി കിട്ടരുള്ള കുളിര് സുചി കൊണ്ട്  കുത്തുന്ന നോവ്‌ പോലെ തോന്നി അയാള്‍ക്ക്.ചുറ്റും ആരെയും കാണുന്നില്ല ബസ്‌ എപ്പോള്‍ വരും എന്ന് ചോദിയ്ക്കാന്‍ പോലും  ആരെയും.. കുറെ കഴിഞ്ഞു അതുവഴിയെ കയില്‍ ഒരു പൂച്ചയുമായി ഒരു കുട്ടി വന്നു.
“ബസിപ്പോള്‍ തന്നെ വരും,പേടിക്കേണ്ട ..പോകുന്ന വഴിക്ക് തന്നെയാണ് എന്റെ വീട് എനിക്കൊരു സഹായം ചെയ്യണം,പോകുമ്പോള്‍ എന്റെ വീട്ടില്‍ ഒന്ന് കേറണം,ഞാന്‍ ,ഞാന്‍ എങ്ങും പൊയട്ടില്ല എന്ന് എന്റെ അമ്മയെ കണ്ടു ഒന്ന് പറയണം..”
കയില്‍ ഇരിക്കുന്ന പൂച്ചയുടെ തലയില്‍ ഒന്ന് തലോടി ഇതു കുടി പറഞ്ഞു ”ഞാന്‍ ഒറ്റക്കല്ല എനിക്കു ഇവടെ ഒരു കുട്ടുണ്ട് എന്നും പറയണം”
അയാള്‍ക്ക് അമ്പരപ്പാണ് തോന്നിയത് ...
“വീട് എവിടാന്ന പറഞ്ഞെ ..? കുഞ്ഞു പറഞ്ഞതൊക്കെ അറിയിക്കനാനേലും അറിയണല്ലോ എനിക്കു വീട് എവിടാന്നു...”
വീടിന്‍റെ അടുത്തു തന്നെ ഇന്നു പറഞ്ഞെങ്കിലും അവിടൊന്നും അങ്ങനൊരു കുട്ടിയെ കണ്ടിട്ടില്ലതത്തിന്റെ സംശയം മറച്ചു വയ്ക്കാതെ അയാള്‍ ചോദിച്ചു..
അതുകേട്ടു ആ കുട്ടി ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു ..
“ ചേട്ടന്റെ വീടിനു അടുത്തു തന്നെയാണ് കവല കഴിഞ്ഞു കനാലിനു അടുത്ത് വാട്ടര്‍ ടങ്ങിനു ഇടതുവശം “
വീട്ടിലേക്കുള്ള വഴിയും കനലും അയാളുടെ ഉള്ളില്‍ അവ്യക്തമെങ്കിലും ഒരു ഭുപടം തെളിഞ്ഞു വന്നു.
ചെറിയൊരു സംശയം ബാക്കി നിര്‍ത്തി അയാള്‍ പറഞ്ഞു കനാലിന്റെ അടുത്തൊരു വാട്ടര്‍ ടാങ്ക്..എള കുഴപ്പമില്ല ഞാന്‍ പറഞ്ഞേക്കാം..”
പറഞ്ഞു നിര്‍ത്തി നോക്കും മുന്‍പേ ആ കുട്ടി പൊയ് കഴിഞ്ഞിരുന്നു.
പറഞ്ഞു വച്ചിട്ട പോലെ ആ വഴി അപ്പോള്‍ വന്ന ബസില്‍ ചാടി കയറി അയാള്‍ ഇരിക്കാന്‍ സീട്ടന്വേഷിച്ചു ഇല്ല സീറ്റില്ല .നല്ലതിരക്കാന്.തിരക്കൊഴിഞ്ഞതെന്നു തോന്നിയ ഒരു മൂലക്കല് മാറി അയാള്‍ നിന്ന്.പലതവണ അതുവഴി വന്ന കണ്ടക്ടര്‍ക്ക് പണം  നീട്ടിയെങ്ങിലും അയാള്‍ വാങ്ങിയില്ല കനത്ത പോലെ ഒഴുകി മാറി. ”വേണ്ടെങ്കില്‍ അത്ര തന്നെ എനിക്കും ..വേണ്ട “പിറുപിറുത്തു കൊണ്ടു അയാള്‍ കാശു പോക്കറ്റിലേക്കു തിരിച്ചിട്ടു.
“തോന്നകാടു ..തോന്നകാടു” വാതില്‍ക്കല്‍ നില്‍ക്കുന്ന ചെറുക്കന്‍ വിളിച്ചു പറഞ്ഞു,നല്ല പരിജയം ഉള്ള സ്ഥലപ്പേരു, പിന്നിടാണ് അയാള്‍ തിരിച്ചറിഞ്ഞത് ഒരുപാടു സ്ഥലങ്ങളില്‍ തന്‍ പുരിപ്പിച്ചിട്ടുള്ള തന്റെ സ്ഥലപ്പെരാണ് ഇതെന്ന്.കുഉറെ ഇറങ്ങുന്നവര്‍ നാട്ടുകാര്‍ തന്നെ,പരിജയക്കാര്‍ തന്നെ ആരും തന്നോടു മിണ്ടുന്നില്ല,..മനസിലൈക്കാനില്ല ... ആ വേണ്ട ..ആകുട്ടിയുടെ വീട്ടില്‍ വിവരം പറഞ്ഞു വീട് പട്ടണം അതുമാത്രം ആണിപ്പോള്‍ അയാളുടെ മനസ്സില്‍.കവലയില്‍ ഇറങ്ങി വീട് ലക്ഷ്യമാക്കി നടന്നു,വളവുകള്‍ ഓരോന്നായി തിരിഞ്ഞു കനാലിന്റെ അടുത്തുള്ള റോഡിലുടെ നീങ്ങി വാട്ടര്‍ ടാങ്കിന്റെ അടുതെത്തി ,ഉണ്ട് അങ്ങനെ ഒരു വീടുണ്ട് അവിടെ,തനതു ഓര്‍ക്കാതെ പോയതില്‍ അയാള്‍ വിഷമിച്ചു.
ടാങ്കിന്റെ  ഇടതു ഭാഗത്തുള്ള വീടിന്റെ മുട്ടത്തു ആള്തിരക്കും ബഹളവും കണ്ടു അയാള്‍ സംശയിച്ചു, ആ കുട്ടി തിരിച്ചു വന്നോ ... ?കേറി നോക്കാം, ഇല്ലെങ്കില്‍ വിവരം പറയാം..മുറ്റത്തേക്കു കേറുന്നതിനു മുന്‍പ് മതില്‍ കെട്ടില്‍ ഇരുന്നു തന്റെ പ്രായമുള്ള മനുഷ്യന്‍ നിറഞ്ഞു വിങ്ങിയ കണ്ണുകളോടെ പറയുന്നത് അയാള്‍ കേട്ടു.. “ അവന്‍ പോയിട്ടില്ല എങ്ങും, എന്റെ നെഞ്ചില്‍ ഉണ്ട്,അവനു പ്രയമാകില്ല ,ഒരുകണക്കിന് മരണവും എല്ലാ അവനു” അതു പറഞ്ഞു നിര്തുംബോലെക്കും കണ്ണ് നിറഞ്ഞു ഒഴുകികഴിഞ്ഞിരുന്നു.. അപ്പോളാണ് അയാള്‍ ദൂരെ മാറി ആ വേറിന്റെ ജനാലകളിലോന്നില്‍ പതിപോട്ടി അടര്‍ന്നു മാറിയ ചില്ലിന്റെ വിടവിലുടെ നടുത്തളത്തില്‍ വെള്ള പുതച്ചു മുടിയ ആ കുട്ടി കണ്ടത് ,അല്പം മുന്‍പ് അയാള്‍ കണ്ട കുട്ടി... അയല്‍ക്കാകെ ഒരു തരിപ്പ് തോന്നി തിരിഞ്ഞു ഇറങ്ങി നടക്കവേ തന്റെ ഇടതു വശത്തെ പറമ്പില്‍ കുഴികുത്തി മരിച്ചു മരവിച്ച പുച്ചയെ കിടത്തി മന്നിടുന്ന ഒരു കുട്ടം ആളുകളെ അയാള്‍ കണ്ടു .. ആ കുട്ടിയുടെ കൂടെ അല്പം മുന്‍പ് കണ്ട പൂച്ച...
പൊരുത്തപ്പെടാന്‍ പറ്റാതെ ചുറ്റും നടക്കുന്ന സംഭവങ്ങളില്‍ നിന്ന് എന്നാ പോലെ അയാള്‍ ഓടി ,വേഗത്തില്‍ ഓടി ,വീട്ടിലേക്കു തന്നെയാണ് ചെന്നത്,തടിച്ചു കുടിയ പരസ്പരം പിരുപിരുക്കുന്ന ആള്‍ക്കുട്ടം അവിടെയും കണ്ടു അയാള്‍ ഞെട്ടി.എന്നെക്കാനാഞ്ഞു എന്റെ മക്കള്‍ ..എന്റെ ഭാര്യ..അവരീന്തെങ്ങിലും.. ഇല്ല ,അകത്തു നിന്ന് കേള്‍ക്കുന്ന നിലവിളികളില്‍ നിന്ന് അവര്‍ ഓരോരുത്തരുടെയും നിലവിളികള്‍ അയാള്‍ക്ക് വേര്‍തിരിചു എടുക്കാനായി. പിന്നെ ആര്..?
വെളുത്ത തുണിയില്‍ പൊതിഞ്ഞുകെട്ടി തന്‍ നട്ട പുളിമരത്തിണ്റ്റെ കീഴിലുടെ തെക്കെപ്പുറത്തെ പറമ്പിന്റെ നടുക്ക് തീര്‍ത്തിരിക്കുന്ന ചിതയിലേക്കെടുക്കുന്നതാരെ..?
എന്നെ തന്നെ ...
ചിതയില്‍ വക്കുന്നതും വിരകുമുടുന്നതും കുടം വെട്ടുന്നതും തീ കൊളുതുന്നതും തന്നെയാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു.തി  ആളിക്കത്തി അയാള്‍ക്ക് പൊള്ളിയില്ല..കത്തി പടര്‍ന്ന തി ബാക്കിയക്കുന്ന കറുത്ത പുക തിരക്കുന്ന ആ രാത്രിയില്‍  അവിടെ നില്‍ക്കുന്ന ആര്‍ക്കും കാണാന്‍ ആകാത്ത കാര്മേഖത്തില്‍ അയാള്‍ ഒളിച്ചു....

അനന്തകൃഷ്ണന്‍

ഒരു ചുവന്ന സുര്യന്റെ പാതി

 പുഴയുടെ തീരത്തുള്ള പൂഴിമണ്ണില്‍ വേരൂന്നി തഴച്ചു വളര്‍ന്നു നില്‍ക്കുന്ന വാകമരം.നിറയെ പുക്കലുള്ള അതിന്റെ ചില്ല മുറ്റത്തേക്ക് ചഞ്ഞു നില്‍ക്കുന്ന ഓട് മേഞ്ഞ ചെറിയ വീട് . വീടിന്റെ ഉമ്മറത്ത്‌ കടത്ത് കടന്നു വരുന്ന പോസ്റ്റുമാനെ നോക്കി ഇരിക്കയാണ് രമേശന്‍ .

വഴിതെറ്റിപ്പോലും ആരും വരാനില്ലാത്ത കുന്നിന്‍ ചെരിവിലേക്ക് പതിവായി എല്ലാ വെള്ളിയാഴ്ചയും പോസ്റ്റുമാനെ എത്തിക്കുന്നത് ഒരു പെണ്‍കുട്ടിയാണ്,രമേശന്റെ കഥകളിലോന്നിന്റെ അനുമോദനങ്ങള്‍ ആയി എത്തിയ കത്തില്‍ തുടങ്ങിയ സ്നേഹം ഇന്നു മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. നീലമുത്ത്മണികള്‍ പെറുക്കി അടുക്കിയ അവളുടെ കത്ത്കള്‍ , കണ്ടിട്ടില്ലെങ്കിലും ആ വരികല്‍ക്കിടയിലുടെ അവരടുത്തറിഞ്ഞു.....

ഈ അഴ്ച്ചതെക്കുള്ള കനം കൂടിയ കത്തുമായി വന്ന പോസ്റ്റുമാന്‍ പറഞ്ഞു ...

-“മുടങ്ങാതെ ഇപ്പോളും കത്ത് വരുന്ന  ഏക വിലസക്കാരന്‍ നിങ്ങളാണ്...
ലേഖനങ്ങള്‍ക്കുള്ള മറുപടികള്‍ക്കും,നിരുപണള്‍ക്കും ,ഫോണ്‍ ബില്ലുകള്‍ക്കും ഇടക്ക് ഇതുപോലൊരു കത്ത്,തിരിച്ചറിയുന്നുണ്ട് ഞങ്ങള്‍ ,.. ഇനിയും മരിച്ചിട്ടില്ലാത്ത സ്നേഹതെക്കുറിച്ചോർത്ത് സന്തോഷിക്കാറുണ്ട് ഞങ്ങള്‍ ... “
എഴുതി തയാറാക്കി വച്ചിരുന്ന കത്ത്കൾക്ക്  ഒപ്പം കുറച്ചുരൂപകൂടി നീളം കുടിയ പോക്കറ്റില്‍ പതിവുപോലെ നിക്ഷേപിച്ച് രമേശന്‍ പറഞ്ഞു...

-“ഇനി അധികനാള്‍ ഈ കടത്ത് കടക്കേണ്ടി വരില്ല... 
ഉടനെ കാണുന്നുണ്ട് ഞങ്ങൾ...
കൂട്ടിക്കൊണ്ട് വരുന്നുണ്ട് ഞാന്‍ ഉടനെ......”

അയാള്‍ പൊയ്ക്കഴിഞ്ഞു , ഒറ്റയ്ക്ക് മരച്ചുവട്ടില്‍ ഇരുന്നു കത്തിന് കനം കൂട്ടി തുന്നിചേർത്തിരുന്ന ഫോട്ടോ യിലേക്ക് നോക്കി അയാള്‍ ഇരുന്നു ,,,,
പൊഴിഞ്ഞു വീണ വാക പുക്കളില്‍ ചിലത് ഫോട്ടോ യില്‍ വീണു,,, ചെരിച്ചു ആ പുക്കാള്‍ കളയവേ പിന്നില്‍ എഴുതിയ വിലാസം അയാളുടെ ശ്രദ്ധയില്‍ പെട്ടു.
പിറ്റേന്ന് കാലത്ത് തന്‍റെ ഒറ്റമര തോണിയില്‍ പുഴകടന്ന് അക്കരെ ബസ്കാത്ത് നില്‍ക്കവേ അയാള്‍ ഓര്‍ത്തു..

”ആദ്യമായി നേരില്‍ കാണുകയാണ്.. കഴിയുമെങ്കില്‍ എന്നുതന്നെ കുട്ടണം കുടെ...!! ഇനി വയ്യ ഒറ്റക്കിങ്ങനെ..”

അയാള്‍ ഓര്‍ത്തു... 

അവളുടെ കത്തുകളിൽ നിഴലിച്ചിരുന്ന വിരഹവും പേടിയും അയാളില്‍ തെല്ലൊരു ഉൽഖണ്ഡ ഉണ്ടാക്കിയെങ്ങിലും അതൊന്നും അവളിലേക്കുള്ള വഴിയിലൊരു തടസമാകില്ലെന്ന് അയാള്‍ മനസ്സില്‍ ഉറപ്പിച്ചു ....

വിലസത്തിനൊടുവില്‍ എഴുതിയ സ്ഥലത്തിറങ്ങി ആ വീട്ടുപേര് അന്വേഷിച്ച ആള്‍ ചുണ്ടിക്കാനിച്ച വഴിയിലുടെ രമേശന്‍ നടന്നു. പഴയതെന്നു തോന്നിക്കുന്ന വീടുകള്‍ ചുറ്റിനും നിറഞ്ഞ ഇടവഴികളിലുടെ അവന്‍ മുന്നോട്ടു നടന്നു നാലാമതായി എണ്ണിയ ഇടത്തോട്ടുള്ള വഴിയിലുടെ തിരിഞ്ഞു രണ്ടാമതായി കണ്ട വീട്ടില്‍ വഴികാട്ടി പറഞ്ഞതനുസരിച്ച് രമേശന്‍ നിന്നു...
ഓട് ഇട്ട,പഴമയുടെ പ്രൗഢി കൈവിട്ടിട്ടില്ലാത്ത ആ വീടിന്റെ വാതിലില്‍ അവന്‍ രണ്ടു തവണ മുട്ടി, വാതില്‍ തുറക്കുന്ന ലക്ഷണങ്ങള്‍ ഒന്നും കേള്‍കാഞ്ഞു അയാള്‍ അസ്വസ്ഥനായി ,അകത്തു നിന്നും കേള്‍ക്കുന്ന നേരിയ അലനക്കങ്ങള്‍ ,ഞരക്കങ്ങള്‍ അയാളെ കൂടുതല്‍ അസ്വസ്ഥനാക്കി,ഞരക്കങ്ങള്‍ക്കിടയില്‍ അയാള്‍ കേട്ടു,
” എന്നെ എന്നെ ഒന്നും ചെയരുതെ.. കൊല്ലരുതേ.... “ 

ഒറ്റപ്പെട്ട ഒരു നിലവിളിയാണെന്ന് മനസിലാക്കി  അയാള്‍ ആ വാതില്‍ തള്ളിത്തുറന്നു... തനിക്കു കിട്ടിയ കത്തിന്റെ കുടെ തുന്നിചെര്തിരുന്ന പ്രകാശം പരത്തിയ ആ മുഖത്തിനു താഴെ മുര്ച്ചയെറിയ ആയുധവുമായി നില്‍ക്കുന്ന മധ്യ വയസ്ക്കനെ അയാള്‍ കണ്ടു.
 രാമേശന്റെ കണ്ണില്‍ ഇരുട്ടു കയറി,

ബലമായി അയാളുടെ കയ്യിലിരുന്ന മൂർച്ചയേറിയ ആയുധം കയ്യിലാക്കി അയാളെ വലിച്ചു നിലത്തിട്ടു. അയാളുടെ വയറില്‍ കയറിയിരുന്നു വലതു കയിലെ ആയുധം രമേശന്‍ ഉയര്‍ത്തി...

_”അരുത്,അമ്മാവനെ ഒന്നും ചെയരുത്, അസുഖമുള്ള ആളാണ് ,അതുകൊണ്ടാനിങ്ങനെ...”

നനുത്ത് നേരിയ അവളുടെ ശബ്ദം രമേശന്റെ കാതില്‍ കയറിയില്ല .. 

പലതവണയായി ഉയര്‍ന്ന രമേശന്റെ കൈ അയാളുടെ നെഞ്ചില്‍ ആഴ്ന്നിറങ്ങി ...................................................

         ജയിലഴികളിൽ ലാത്തി ആഞ്ഞടിക്കന്ന ശബ്ദം...
ഞെട്ടി ഉണരുന്ന രമേശന്‍..

ഉറങ്ങുക തന്നെ ആന്നോടാ..?
പതിവ്  റൗണ്ട്നു ഇറങ്ങിയ പോലീസുകാരില്‍ ഒരാള്‍ ചോദിച്ചു ..

“കലന്മാര് സ്വയ്ര്യം തരില്ലല്ലോ ..!രമേശന്റെ കുടെ സെല്ലില്‍ ഉള്ള പുതിയ ആള്‍ തലചൊറിഞ്ഞു കൊണ്ട്  എഴുന്നേറ്റു പറഞ്ഞു..

മം .. രമേശന്‍ ഒന്ന് മുഉളി .. പക്ഷേ അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു അയാള്‍ ഉറപ്പായും ഉണർന്നേനെ .. ഓര്‍മ്മിക്കാന്‍ പാകത്തിനുള്ള തന്റെ ജീവിതത്തിന്റെ ആകെയുള്ള ഏട് പതിവായി അയാള്‍ ആവര്‍ത്തിച്ചു കാണുന്ന ആ സ്വപ്നം.
റൗണ്ടിന് പൊയ് തിരിച്ചു വന്ന പോലീസുകാരില്‍ ഒരാള്‍ രമേശനോടായ് പറഞ്ഞു

“ഡാ.. നിന്റെ റിലീസ് ഓര്‍ഡര്‍ ആയിട്ടുണ്ട് . അഞ്ചു ആറു ദിവസതിനുളില്‍ നിനക്ക് പോകാം.."

രമേശന്റെ കണ്ണുകള്‍ നിറഞ്ഞു,കാത്തിരുന്ന ദിവസമൊന്നും അല്ലെങ്കിലും അയാളെ മോഹിപ്പിക്കുന്ന ആ പ്രദീക്ഷയിലേക്ക് ഇനി കുറച്ചു ദിവസത്തെ അകലം മാത്രം ..

-“ഇങ്ങള് ..ഇങ്ങള് വന്നേപിന്നെ പരോളി പോയിട്ടില്ലന്നു പറേണ നേരാ. ?രമേശന്റെ കുടെയുള്ള തടവുകാരന്‍ ചോദിച്ചു...

ഇല്ല.. ഒന്ന് അമര്‍ത്തി മുളി രമേശന്‍ പറഞ്ഞു ..

..”ഒരിക്കലും .. ? ഈ പത്ത്വര്‍ഷത്തിനിടെ ഒരിക്കലും .. ? 

അത്ഭുതത്തോടെ മറ്റെയാൾ ചോദിച്ചു..
രമേശന്‍ മൂളുക മാത്രം  ചെയ്തു..
ഒരുപാടു നേരത്തെ മൗനത്തിനു ശേഷം രമേശന്‍ മറ്റെയാളോട് ചോദിച്ചു..

“നീ ഇങ്ങു വന്നപ്പോള് ഇവിടെ ജയിലിനു മുന്നിലെ ആ വാകമരം, അതു പൂത്തിട്ടുണ്ടായോ..?”

-“ഉവ്വ് .. നിറയെ പൂത്ത് ചുവന്നു നില്‍പ്പുണ്ട് അതവിടെ...”

 മറ്റെയാള്‍ മറുപടി പറഞ്ഞു..

രമേശന്‍ ഒന്നും മിണ്ടാതെ കണ്ണടച്ചു ..അയാളുടെ കണ്ണില്‍ ഒരു സ്വപനം തെളിഞ്ഞു വന്നു.. 

“നിറയെ പൂത്ത് നില്‍ക്കുന്ന ജയിലിനു മുന്നിലെ വാകമരത്തിനു കീഴെ തന്നെ കാത്തു നില്‍ക്കുന്ന ഒരു പെണ്‍കുട്ടി .അവളുടെ കൈപിടിച്ച് പൂക്കള്‍ വീണ വഴിയിലൂടെ നടക്കുന്ന രമേശന്‍,
ഇടക്കു വച്ച് പെയ്ത മഴ നനയാതിരിക്കാന്‍ അവര്‍ ആ പുമരച്ചോട്ടിൽ കയറിനിന്നു.. 
അപ്പോള്‍ ഒന്ന് കൂടിയ മഴയില്‍ മരത്തിലെ പൂക്കളും മഴത്തുള്ളികളും അവരുടെ ദേഹത്ത് വീണു...”

 പിന്നിടുള്ള അഞ്ചു ദിവസങ്ങള്‍ക്കു കഴിഞ്ഞ പത്തുവര്‍ഷത്തെക്കാള്‍ ദൈര്‍ഖ്യം ഉള്ളതായി തോന്നി അവനു. അവസാന ദിവസത്തെ കാത്തിരിപ്പിനു ശേഷം സഹതടവുകാരോട് യാത്ര പറഞ്ഞു പത്തു വര്ഷം താൻ പേറിയ 424 അം നമ്പര്‍ കുപ്പായം ഊരി നൽകി തന്റെ ആ പഴയ മുണ്ടിലേക്കും ഷർട്ടിലേക്കും അയാള്‍ മാറി..
 പത്തു വര്‍ഷത്തെ തടവുജോലിയുടെ കൂലിയും വാങ്ങി ജയിലിനു പുറത്തേക്കു അയാള്‍ കാലെടുത്തു വച്ചു .
അയാള്‍ ആദ്യം നോക്കിയത് ആ വാകമരത്തിലേക്കാണ്..
 എന്നാല്‍  അടര്‍ത്തി മാറ്റിയതിന്റെ പച്ചപ്പശ ഇനിയും ഉണങ്ങിയിട്ടില്ലാത്ത മരക്കുറ്റിയും ചുറ്റും ചിതറിക്കിടക്കുന്ന പച്ച മരപൂളുകളും ആണു അയാള്‍ അവടെ കണ്ടത്.

ഇല്ല കണ്ണുനീര്‍ വികൃതമാക്കിയ കാഴ്ചകൊണ്ടു ചുറ്റും നോക്കി അയാള്‍ ഉറപ്പിച്ചു.. തന്നെ കത്ത് ആരും നില്‍ക്കുന്നില്ല...
    പണ്ടെന്നോ മുകളില്‍ തളിര്‍ത്ത് പുത്തുനിന്നിരുന്നതിന്റെ ഓര്‍മയില്‍ മണ്ണില്‍ കിടന്നു മാനത്തു എല്ലാറ്റിനും സാക്ഷിയായി നില്‍ക്കുന്ന ചുവന്ന സുര്യനെ നോക്കി കിടക്കുന്ന വാകപ്പുക്കളെ ചവിട്ടിയരച്ചു അയാള്‍ മുന്നോട്ടു നീങ്ങി...
അനന്തകൃഷ്ണന്‍



ശവക്കുഴിതോണ്ടുന്നവർക്ക് ഒരു ഹ്രസ്വ ഗൈഡ്

  നിങ്ങളോടൊപ്പം ഒരു മെഴുകുതിരി  എടുക്കാൻ ഓർക്കുക, ശവക്കുഴിയിൽ നിന്ന് ഒടിഞ്ഞ എല്ലുകൾ നിങ്ങളുടെ കൈപ്പത്തിയെ വേദനിപ്പിക്കും. നിങ്ങളോടൊപ്പം ഒരു ...