Saturday, June 9, 2018

കഥ തീരുമ്പോൾ ഒരു വാനമ്പാടി പറക്കുന്നു.


 കാലങ്ങളായി സാധാരണയിൽ കൂടുതൽ വേഗത്തിൽ ഒരു കാറ്റോ മഴയോ ഉണ്ടാട്ടിട്ടില്ലാത്ത കൂമനും നരിച്ചിറുകളും ഒളിഞ്ഞിരിക്കുന്ന ഒരു ഗ്രാമം. പന വിറ്റ് കാലം പൊക്കുന്ന ചോയിമാർ അവിടെ കൂടി വരികയാണ്, ചോയിമാർ എന്നാൽ പനങ്കള്ളു ചെത്തി വീട്ടിൽ വച്ച് വിൽക്കുന്ന ഒരുകൂട്ടം ആളുകൾ ആണ് അവിടെ, പക്ഷെ ഇപ്പോൾ അവർ അദ്വാനം ഏറിയ പനങ്കള്ളു ശേഖരം അവർ നിർത്തി വരികയാണ്.കലിന് ആവശ്യക്കാർ ഇല്ലാത്ത  കൊണ്ട് അല്ല,  അദ്വാനഭയം.രാപ്പകൽ ഇല്ലാതെ നാട് മുഴുവൻ നടന്ന് കളുണ്ടാക്കുന്ന ശ്രമകരം ആയ ജോലി അവർ മതിയാക്കി,മടിയാക്കി!
അപ്പൻ അപ്പുപ്പന്മാർ ആയിട്ട് അവർക്ക് നട്ടുനനച്ചു പാക്കപ്പെടുത്തികൊടുത്ത പനമരങ്ങൾ അവർ ഇപ്പോൾ ഒരുകൂടം പരദേശികൾക്ക് വിൽക്കുന്നു.അവർ പനയും പന നിൽക്കുന്ന മണ്ണും പനയുടെ വിസ്താരത്തിൽ നേരെ മുകളിലേക്കുള്ള അകാശവും വിലക്ക് വാങ്ങാൻ തുടങ്ങി.കൈ അകലത്തിൽ പനമരങ്ങൾ നിറഞ്ഞ നാട്ടിലെ ഒരോ പനമരവും അതിരിക്കുന്ന മണ്ണും അതിന് മിതേയുള്ള ആകാശവും അങ്ങിനെ പരദേശികൾ സ്വന്തം ആക്കാൻ തുടങ്ങി.നാടിനെ ,പാരമ്പര്യത്തെ ,മണ്ണിനെ ആകാശത്തെ വിൽക്കുന്ന ചോയിമാർ എന്താണ് വിൽക്കുന്നത് എന്ന് മറക്കാൻ തുടങ്ങി.വന്ന് വന്ന് കളുണ്ടാക്കുക എന്ന അവരുടെ കുലതൊഴിൽ തന്നെ മറക്കാൻ തുടങ്ങി.
പക്ഷേ ഒരുനാൾ മാറാല തുക്കുക ആയിരുന്ന ചോയിയുടെ ഭാര്യയുടെ വിരൽ അവർ പണ്ട് കള്ളു ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന കത്തിതട്ടി മുറിഞ്ഞു.അത് ആയിരുന്നു തുടക്കം.വരാൻ ഇരിക്കുന്ന വലിയ ചാരത്തിന്റെ കൂനക്ക് കാരണം ആകാൻ പോന്ന തീ അവിടെ തെളിയുക ആയിരുന്നു.അവസാന പനയും വിറ്റകാശുമായി വീട്ടിൽ വന്ന് കേറിയ ചോയികണ്ടത് വിരൽ മുറിഞ്ഞു നിൽക്കാതെ ഒഴുകുന്ന ചോരയും ആയി നിൽക്കുന്ന ഭാര്യയെ ആണ്. പനനങ്കിന്റെ പൊരികൊണ്ടു മുറിവ് പൊതിഞ്ഞു വെള്ളം കൊടുക്കാൻ പാത്രം തിരഞ്ഞ ചോയി കണ്ടത് പാത്രങ്ങളിൽ മലം വീണ് കിടക്കുന്നതാണ്. മുറികെട്ടാൻ ഒരു നുള്ള് തുണിക്കായി അഴകളിൽ നോക്കിയപ്പോൾ ഉപ്പാന്കാക്കകളുടെ കരിങ്കട്ടം വീണ് നാറിയ തുണിക്കെട്ടു കൾ കണ്ടു.അതേ തുടർന്ന് അപ്പുറവും ഇപ്പുറവും ഉള്ള ചോയിമാരുടെ വീടുകളിൽ നിന്നും സമാന തോതിൽ ഉള്ള കരച്ചിലുകൾ കേട്ടു തുടങ്ങി.കരച്ചിലുകൾ നിലവിളികൾ ആയും നിലവിളികൾ അലമുറകൾ ആയും മാറാൻ തുടങ്ങി.
ചോയിമാരുടെ സ്വന്തം അല്ലാണ്ട് ആയിമാറികഴിഞ്ഞ പനമരതതലപ്പുകൾ തീ പിടിച്ചു ആളാൻ തുടങ്ങി.തിയിൽ നീന്ന് ആളി പടർന്ന പന മരങ്ങൾ പലതും കടയൊടിഞ്ഞു നിലം പൊത്താൻ തുടങ്ങി. ഓരോന്നായി  തീകത്തി തുടങ്ങിയ പനമരതതലപ്പുകളിൽ കാറ്റ് പിടിക്കുമ്പോൾ മറ്റൊന്നിലേക്ക് അതിൽ നിന്ന് അടുത്തതിലേക്ക് എന്ന പോലെ തീ ഓടിക്കളിക്കാൻ തുടങ്ങി.
ചോയിമാർ എല്ലാം കത്തി അമരുന്ന പനമരച്ചുടിലും ഭയത്തിലും നീറാൻ തുടങ്ങി.പനവാങ്ങിയിരുന്ന പരദേശികൾ പലരും ഇതിനോടകം നാട് വിടാൻ തുടങ്ങി.നാടുമുടിക്കാൻ എല്ലാവരേം പട്ടിണിക്കിട്ട് കൊല്ലാൻ ചാവ് വളം കിട്ടിയ മണ്ണ് സ്വന്തം ആക്കാൻ ഓടിപ്പോയ പരദേശികൾ ചെയ്ത വേല ആയി ആണ് അവർ മനസിലാക്കിയത്.
എന്നാൽ ഇത്രയും നാൾആയി വശം തളർന്ന് മുഖം കൊടിയ മുത്തചോയിയുടെ അമ്മ അവർക്ക് സത്യം പറഞ്ഞു കൊടുത്തു.
"കള്ളിന്റെ മണം ഇഷ്ടപ്പെട്ടിരുന്ന ,വിശർപ്പിന്റെ ഒഴുക്ക് കാണാൻ ഇഷ്ടപ്പെട്ട് ഇരുന്ന പരമ മൂപ്പൻ കരിങ്കുട്ടി ചാത്തന്റെ കോപക്കളി യാണ്"!
ആദ്യം ഒന്ന് മടിച്ചെങ്കിലും ഓരോ ചോയിമാരുടെയും ഉള്ളിൽ ഇരുന്ന് കാർന്നോന്മാർ പറയാൻ തുടങ്ങി "നാമ്പെടാ ..., നാമ്പെടാ...."
ചോയിമാർ അത് വിശ്വസിച്ചു ,മുത്തമ്മയുടെ ഉപദേശപ്രകാരം അക്കര കുന്നിലേക്ക് യാത്ര തിരിച്ചു. ഗ്രാമത്തിന്റെ തെക്ക് വശത്ത് ചക്രവാളത്തോളം നീണ്ടു നിൽക്കുന്ന കുന്നാണ് അക്കരകുന്ന് അക്കരക്കുന്നിന്റെ അവസാനത്തെ ചെരുവിൽ ആണ് മന്ത്രവാതിമാർ ആയ ചോയിമാർ താമസിക്കുന്നത്.പങ്കാട്ടിൽ നിന്ന് ഉയർന്ന കരിമ്പുകകൾ എന്തോ അപയത്തിന്റെ ലക്ഷണം ആയി കണ്ടു മനസിലാക്കിയ മന്ത്രവാദി ചോയിമാർ അപായ പൂജക്കായി കാത്തിരിക്കുക ആയിരുന്നു.എന്നാൽ കുട്ടത്തിൽ നിന്ന് യോഗ്യൻ എന്ന് തോന്നിയ ഒരുത്തനെയും കുട്ടി ചോയിമാർ നാടിറങ്ങി.
മന്ത്രവാദിച്ചോയി അപായ പൂജ ചെയ്തു തേക്കുനിന്നും പാടിഞ്ഞാറുനിന്നും കിഴക്ക് നിന്നും വടക്കുനിന്നും ഒരുപറ്റം കൂനൻ ഉറുമ്പുകൾ വരിവരിയായി നടന്നുവരാൻ തുടങ്ങി.ആശ്വാസം വന്ന മന്ത്രവാദിച്ചോയി ഒന്ന് ചിരിച്ചു.അത് കണ്ട് നല്ല സൂചന ആയി തോന്നിയ ചോയിമാർ എല്ലാം ചിരിച്ചു.വരിവരിയായി വന്ന കുനൻ ഉറുമ്പുകൾ ഒരു ഇരുമ്പണിയിൽ ചെന്ന് ലയിച്ചു.കരിങ്കുട്ടി ചാത്തൻ വന്ന് ലയിച്ച ഇരുമ്പണി അക്കരെ കുന്നിന്റെ മുകളിൽ നിക്ഷേപിക്കാൻ ചോയിമാർ യാത്രയായി.എന്നാൽ വഴിമധ്യേ താളംതുള്ളിയ കുതിർക്കുളമ്പടിയിൽ ആണി ചാടിപ്പോയി.വഴിയിൽ എവിടെയോ വീണുപോയ ആണി അവർ അക്കാരക്കുന്നിൽ മുഴുവൻ പരാതി നോക്കി.കൈമോശം വന്ന് പോയ ആണി അവർക്ക് വീണ്ടും കുഴപ്പങ്ങൾ ഉണ്ടാക്കുമോ എന്ന് ഭയന്ന ചോയിമാർ ചാരക്കുമ്പാരം ആയ താഴ്‌വാരം വിട്ടു അക്കരക്കുന്നിന്റെ അപ്പുറത്തെ കരയിലേക്ക് യാത്ര തിരിച്ചു. അക്കാരക്കുന്നിന്റെ അപ്പുറത്തെ ക്കരയിൽ അവർ പുതിയ പനവിത്തുകൾ പാകി,തൈ കൾ നട്ടു അവക്ക് വെള്ളം തേവി കരിഞ്ചരം ആയ പൈതൃകം  തിരിച്ചുപിടിക്കാൻ ഉള്ള ശ്രമത്തിൽ ജീവിച്ചു പൊന്നു. എന്നാൽ കാലങ്ങൾക്കു ശേഷം മറ്റൊരു സംഭവം ഉണ്ടായി.
പ്രസവവേദന കൊണ്ടുപുളയുന്ന ഭാര്യയെയും പേറി അക്കാരാകുന്നിന്റ     താഴ്‌വരത്തിലൂടെ വരികയായിരുന്ന പ്രദേശിയുടെ കാലിൽ കരിങ്കുട്ടിചാത്തനെ ആവാഹിച്ച ആണി കയറി. പെട്ടന്ന് കണ്ണിൽ ഇരുട്ട് കയറിയ പ്രദേശിയുടെ കാതുകളും മുക്കും കൂർത്തു വരാൻ തുടങ്ങി, തൊലിനിറം മങ്ങുകയും പിന്നിൽ മുണ്ട് തുളച്ചു വാൽ പുറത്തേക്ക് വരികയും ചെയ്തു. ഒറ്റച്ചവിട്ടിൽ ചാത്തൻ ആയി മാറിയ പരദേശി ഭാര്യയെ താഴെ ഇറക്കി വച്ച് ഒരു കുറ്റിക്കാട്ടിൽ കയറി ഒളിച്ചു.പ്രസവ വേദനയിൽക്കരയുന്ന പ്രദേശിയുടെ ഭാര്യയുടെ കരച്ചിലിൽ അക്കരക്കുന്ന് വിറക്കാൻ തുടങ്ങി.
അനന്തകൃഷ്ണൻ


No comments:

Post a Comment

ശവക്കുഴിതോണ്ടുന്നവർക്ക് ഒരു ഹ്രസ്വ ഗൈഡ്

  നിങ്ങളോടൊപ്പം ഒരു മെഴുകുതിരി  എടുക്കാൻ ഓർക്കുക, ശവക്കുഴിയിൽ നിന്ന് ഒടിഞ്ഞ എല്ലുകൾ നിങ്ങളുടെ കൈപ്പത്തിയെ വേദനിപ്പിക്കും. നിങ്ങളോടൊപ്പം ഒരു ...